Saturday, May 9, 2015

വളയിട്ട കൈകളിലെ സമര വീര്യം

വളയിട്ട കൈകളിലെ സമര വീര്യം
പോരാട്ട ഭൂമികയുടെ ചരിത്ര താളുകളില്‍ സ്ത്രീകളുടെ പങ്ക് തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടതാണ് . ശത്രുക്കളില്‍ നിന്ന് സ്വന്തം കുടുംബത്തെയും സമൂഹത്തെയും ദേശത്തെയും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളില്‍ സ്ത്രീകള്‍ പ്രധാന പങ്ക് വഹിക്കുന്നു.
ഈ അടുത്ത കാലത്ത് കേട്ട ഒരു ,സ്ത്രീ സമരമാണ് ഭര്‍ത്താക്കന്മാര്‍ക്കെതിരെ കിടപ്പറ പൂട്ടി ചിലര്‍ സമരം ചെയ്തത് . ഏത് രാജ്യത്തായാലും ഉഗ്രമായ സ്ത്രീ സമരം . വികസിക്കേണ്ടവയാണ് യോനികള്‍ എന്ന ബോധത്തിന്‍റെ പൊളിച്ചെഴുത്ത് ആയിരിന്നു ആ സമരം .
മണിപ്പൂരിലെ പട്ടാള നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന ഇറോം ശര്‍മിളയും സ്ത്രീ സമര മുഖത്തെ ജ്വലിക്കുന്ന മുഖമാണ്.
ശമ്പള വര്‍ധനക്ക് വേണ്ടി ഒരു കക്ഷിയിലും പെടാതെ തൊണ്ട പൊട്ടി അലറി മുദ്രാവാക്യം വിളിച്ചും നിരാഹാരം കിടന്നും നടത്തിയ നഴ്സുമാരുടെ സമരവും നമ്മള്‍ കണ്ടതാണ്.
ഇരിക്കല്‍ സമരത്തിലൂടെ സ്ത്രീ സമര വീര്യം കാണിച് തന്ന കല്യാണ്‍ സില്‍ക്സ് ജീവനക്കാരെയും നമ്മള്‍ കണ്ടു
ഇന്ന് മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യ ശൈനിയിലൂടെയും സ്ത്രീ സമര വീര്യം ജ്വലിച് നില്‍ക്കുന്നു
അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പോരാടിയ വിയറ്റ്നാം സ്ത്രീകളെയും നമ്മള്‍ കണ്ടു.
അറബ് വസന്തത്തില്‍ ഹിജാബ് ധരിച് സമരത്തിനിറങ്ങിയ സ്ത്രീ പോരാളികളെയും ഈ അടുത്ത കാലത്ത് നമ്മള്‍ കണ്ടു .
ഇസ്ലാമിലെ ആദ്യ രക്തസാക്ഷിയും സുമയ്യ എന്ന പേരുള്ള സ്ത്രീ ആയിരിന്നു .
അ­ന്നൊ­ക്കെ സ്‌­ത്രീ­കൾ ആ­രും ക്ഷ­ണി­ച്ചി­ട്ട്‌ പൊ­തു­രം­ഗ­ത്തേ­യ്‌­ക്ക്‌ ക­ട­ന്നു­വ­ന്ന­വ­ര­ല്ല. അ­വ­രെ ആ­രും കൊ­ണ്ടു­വ­ന്ന­തു­മ­ല്ല. മ­റി­ച്ച്‌ ത­ങ്ങ­ളെ സ­മൂ­ഹ­ത്തി­ന്‌ ആ­വ­ശ്യ­മു­ണ്ടെ­ന്നും സാ­മൂ­ഹ്യ­മാ­റ്റ­ത്തി­നാ­യി ന­ട­ക്കു­ന്ന പോ­രാ­ട്ട­ങ്ങ­ളിൽ ത­ങ്ങ­ളു­ടേ­താ­യ പ­ങ്ക്‌ വ­ഹി­ക്കാ­നു­ണ്ടെ­ന്നും തി­രി­ച്ച­റി­ഞ്ഞ്‌ സ്വ­യ­മേ­വ അ­വർ വ­രി­ക­യാ­യി­രു­ന്നു.
ജനങ്ങളുടെ സര്‍ഗശക്തിയെ അട്ടിമറിക്കാനുള്ള നീക്കം തിരിച്ചറിഞ്ഞ് ഇന്ന് സാമൂഹ്യ മുന്നേറ്റത്തിനായി നടക്കുന്ന പോരാട്ടങ്ങളില്‍ സ്ത്രീകള്‍ തങ്ങളുടേതായ കടമ നിര്‍വഹിക്കേണ്ടതുണ്ട്.
കുടുംബ ബന്ധങ്ങളെ വളര്‍ത്തുന്നതിലും ശക്തിപ്പെടുതുന്നതിലും സ്ത്രീകള്‍ക്ക് മഹത്തായ ഒരു പങ്കുണ്ട്.

-------മുബാറക് പുത്തനത്താണി -------

Wednesday, January 14, 2015

"ആട് ജീവിതത്തിലൂടെ" ഒരു യാത്ര

പതിവ് വെള്ളിയാഴ്ച്ചകലെപ്പോലെയാണ് ആ വെള്ളിയാഴ്ചയും തുടങ്ങിയത്.

   റിയാദിലെ ശൈത്യകാല തണുപ്പില്‍ മൂടിപ്പുതച് ഉറക്കം കഴിഞ്ഞിട്ടും അങ്ങനെ കിടന്നു . ഇന്ന്‍ അവധിയായതിനാല്‍ ആരെയും പേടിക്കേണ്ട . റൂമിലെ മറ്റ് അംഗങ്ങളായ ശിഹാബും ശംസുവും നല്ല ഉറക്കത്തിലാണെന്നു തോന്നുന്നു .

   മനസ്സില്‍ മുഴുവന്‍ തലേന്ന്‍ വായിച് തീര്‍ന്ന "ആട് ജീവിതം" എന്ന ബെന്യാമിന്‍റെ നോവലായിരിന്നു . നജീബ് ആട് ജീവിതം നയിച്ചത് ഈ റിയാദ് പട്ടണത്തിന്‍റെ ചുറ്റുവട്ടത്താണല്ലോ എന്നോര്‍ക്കുമ്പോള്‍ മനസ്സില്‍ ആധി കയറുന്നു . ഞാനും നജീബും വന്നിറങ്ങിയത് ഒരേ എയര്‍പോര്‍ട്ടില്‍ .
ഞാനും സഞ്ചരിച്ച ഏതെങ്കിലും വഴികളിലൂടെയായിരിക്കാം നജീബും ഹക്കീമും തന്‍റെ അര്‍ബാബിന്റെ പിക്കപ്പ് വാഹനത്തില്‍ സഞ്ചരിചിട്ടുണ്ടായിരിക്കുക .

ഇന്ന്‍ ഇരുപത് വര്‍ഷങ്ങള്‍ പിന്നിട്ടു .
ഇന്നും നജീബ് അനുഭവിച്ച യാതനകള്‍ അനുഭവിക്കുന്ന ആരെങ്കിലുമൊക്കെ ഉണ്ടായിരിക്കുമോ ....??
പുറം ലോകം കാണാതെ ആട്ടിന്‍ പാലും , പച്ചവെള്ളവും , കുബ്ബൂസും മാത്രം കഴിച് ജീവിക്കുന്നവര്‍ ..!!!
മരുഭൂമിയിലെ കൊടും ചൂടിലും കൊടും തണുപ്പിലും മണലില്‍ അന്തിയുറങ്ങേണ്ടി വരുന്നവര്‍ ..!!!
ഹോ ... ഓര്‍ക്കാന്‍ കൂടി വയ്യ . കഥാകൃത് വിശദമായി വിവരിച്ചപ്പോള്‍ വെള്ളിത്തിരയിലെന്ന പോലെ ഓരോ സീനും കണ്മുന്നില്‍ കാണുന്നത് പോലെയാണ് തോന്നിയത് . വൈക്കം മുഹമ്മദ്‌ ബഷീറിന്റെ നോവലുകള്‍ക്ക് ശേഷം ഇത്ത്രയും ഉദ്വേഗതോടെയും കണ്ണീരോടെയും വായിച്ച മറ്റൊരു നോവല്‍ ഇല്ല .

പക്ഷേ എന്‍റെ ചിന്തകള്‍ പോയത് റിയാദിലെ ഇന്നത്തെ മരുഭൂമികളിലേക്കായിരിന്നു . ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നത്തെ "ആട് ജീവിതം" എങ്ങെനെയായിരിക്കും ?
നജീബിന്‍റെ ആട് ഫാം എവിടെയായിരിക്കും ??
ജിദ്ദ റോഡില്‍ ഒരുപാട് ആടുഫാമുകളും , ഒട്ടക ഫാമുകളും , ചുവന്ന മണലില്‍ പച്ച വിരിയിച് കൃഷിയിടങ്ങളും കണ്ടിട്ടുണ്ട് . പക്ഷേ മക്കയിലേക്കുള്ള പാതയായതിനാല്‍  എപ്പോഴും തീര്‍ഥാടകരെയും വഹിച്ചു കൊണ്ട് പായുന്ന വാഹനങ്ങളാല്‍ തിരക്കായിരിക്കും ഈ പാത . തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാനും മറ്റുമായി ഓരോ 20 , 30 കിലോമീറ്ററുകള്‍ ഇടവിട്ട്‌ പെട്രോള്‍ പമ്പുകളും നിസ്കാര പള്ളികളും ഭക്ഷണ ശാലകളുമുണ്ട് . അത് കൊണ്ട് നജീബിന്റെ ആട് ഫാം ഇവിടെയാകാന്‍ സാധ്യതയില്ല .
പിന്നെ ദമാം റോഡ്‌ . അവിടെ പെട്രോള്‍ ഖനന പ്രദേശമായതിനാല്‍ ഫാമുകളൊന്നും തന്നെ കണ്ടിട്ടില്ല , ഉള്ള ഫാമുകളാകട്ടെ റിയാദ് പട്ടണത്തിന്‍റെ പരിധിയിലുമാണ് . അതുകൊണ്ട് അവിടെയുമാകില്ല .
പിന്നെയുള്ളത് ഖര്‍ജ് റോഡ്‌ , ഇവിടെയുമുണ്ട് പെട്രോള്‍ ഖനന പ്രദേശങ്ങള്‍ .

പിന്നെയുള്ളത് മജ്മ റോഡ്‌ ആണ് . റിയാദിലെയും പരിസര പ്രദേശങ്ങളിലെയും ഒരു വിധം എല്ലാ പ്രദേശത്തും എത്തിപ്പെട്ടിട്ടുണ്ടെങ്കിലും ഇന്നേ വരെ മജ്മയിലെക്കോ എന്തിന് മജ്മ റോഡിലെക്കോ എത്തിപ്പെട്ടിട്ടില്ല .
ഒരു പക്ഷേ  ഇവിടെയായിരിക്കുമോ ...??
അതെ .. ലക്ഷണങ്ങള്‍ ഒത്തു വരുന്നു ..!!
എസ് .. ഒരു ട്രിപ്പടിചാലോ അങ്ങോട്ട്‌ .. വണ്ടി കണ്ടീഷന്‍ ആണ് . ഒരാഴ്ച്ച മുമ്പാണ് വര്‍ക്ക് ഷോപ്പില്‍ നിന്നും കൊണ്ടു വന്നത് . ഒരു ദൂര യാത്ര നടത്താന്‍ സജ്ജമാണ് .

പിന്നെയൊന്നും ആലോചിച്ചില്ല . റൂമിലെ എല്ലാവരെയും വിളിച്ചുണര്‍ത്തി . ശിഹാബിനോട് കാര്യങ്ങള്‍ പറഞ്ഞു . അവനും ഉത്സാഹത്തിലായി . ഷംസു ടാക്സി ഡ്രൈവര്‍ ആയതിനാല്‍ ജോലി ഉണ്ട് .
ഞാനും ശിഹാബും പെട്ടെന്ന് റെഡി ആയി , ഓരോ കാലി സുലൈമാനിയും അടിച് റൂമില്‍ നിന്നിറങ്ങി .
വണ്ടിയില്‍ പെട്രോള്‍ അടിക്കണം . സമയം 10.30 കഴിഞ്ഞിരിന്നു . ഇനി പമ്പുകള്‍ തുറക്കാന്‍ ജുമാ നമസ്ക്കാരം കഴിയണം .
എന്തായാലും ഞാനും ശിഹാബും യാത്ര തുടങ്ങി . ടൗണില്‍ നിന്ന്‍ മാറി മജ്മ റോഡില്‍ പ്രവേശിച്ചു . പെട്രോള്‍ ഇല്ലാത്തതിനാല്‍ തന്നെ കൂടുതല്‍ ദൂരം സഞ്ചരിച്ചില്ല . അടുത്ത് തന്നെ പള്ളിയും പമ്പും ഒരുമിച്ച് കിട്ടി .
ഭക്ഷണവും കഴിച് കഴിഞ്ഞിട്ടാണ് പിന്നെ യാത്ര തുടര്‍ന്നത് .
ചെവ്രോലെറ്റിന്‍റെ ഒപ്ട്ര ഫുള്‍ ബ്ലാക്ക് വാഹനം ശിഹാബാണ് ഓടിക്കുന്നത് . നല്ല കുളിരുള്ള തണുപ്പും ചെറിയ ചാറ്റല്‍ മഴയുമുണ്ട് . സൂര്യനെ തടുത്ത് നിര്‍ത്തി കറുത്ത കാര്‍മേഘം ആകാശം മുഴുവന്‍ കീഴടക്കിയിരിക്കുന്നു .

കാര്‍മേഘങ്ങള്‍ക്കപ്പുറത്ത് സൂര്യന്‍ ലജ്ജിചിരിക്കുന്നുണ്ടാകും ...!

കാതടിപ്പിക്കുന്ന ശബ്ദത്തില്‍ ജസ്റ്റിന്‍ ബീബര്‍ ഗാനത്തിന്‍റെ അകമ്പടിയോടെ ചെക്ക് പോസ്റ്റും കഴിഞ്ഞ് വാഹനം അതിവേഗം സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ് . ശിഹാബ് എന്തൊക്കൊയോ പറയുന്നുണ്ട് . പക്ഷേ എന്‍റെ ചിന്തകളെല്ലാം വിശാലമായി കിടക്കുന്ന ഈ മരുഭൂമിയെ കുറിച്ചാണ് .
ആകാശത്തിന് അറ്റമില്ലെങ്കില്‍ മരുഭൂമിക്കും അറ്റമില്ല . അത്രക്ക് വിശാലമാണ് ഈ മരുഭൂമി . ഇടക്ക് ചില ഒട്ടകങ്ങള്‍ മേയുന്ന കാഴ്ചകള്‍ മിന്നി മറയുന്നുണ്ട്‌ .
പക്ഷേ എവിടെയും ഒരു ആളനക്കവും കാണുന്നില്ല .
ഇടക്ക് മൂത്രമൊഴിക്കാന്‍ വേണ്ടി വാഹനം നിര്‍ത്തി പുറത്തിറങ്ങിയപ്പോഴാണ് യഥാര്‍ത്ഥ തണുപ്പ് തിരിച്ചറിഞ്ഞത് .
മഴ മേഘങ്ങളാല്‍ മൂടിക്കെട്ടിയ അന്തരീക്ഷവും തണുത്ത കാറ്റും ആസ്വദിച് കുറച് നേരം അങ്ങനെ നിന്നു . മരുഭൂയിലെ മണ്ണെല്ലാം മഴവെള്ളം വീണ കാരണം ഉറച്ചിരിന്നു .

ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു . ഏകദേശം 150 കിലോമീറ്ററുകളോളം സഞ്ചരിച് കാണും .പെട്ടെന്ന് ശിഹാബാണ് ആ വഴി കാണിച് തന്നത് . ഹൈവേയില്‍ നിന്നും ഒരു ചെറിയ റോഡ്‌ വലത്ത് തിരിഞ്ഞ് പോകുന്നു . ഞാന്‍ പറയുന്നതിനും മുമ്പേ ശിഹാബ് വണ്ടി വലത്തോട്ട് എടുത്തു .

രണ്ട് വാഹനങ്ങള്‍ക്ക് കഷിടിച് ഒന്നിച് പോകാന്‍ കഴിയുന്ന ഒരു ചെറിയ റോഡാണത് . മുമ്പങ്ങോ പാറി വന്ന മണല്‍ മഴ കാരണം റോഡില്‍ ഉറച്ചിരിക്കുന്നു . കുറച് ദൂരം കൂടി പിന്നിട്ടപ്പോള്‍ ടാര്‍ ചെയ്യാത്ത മറ്റൊരു പാത ശ്രദ്ധയില്‍ പെട്ടു .ഹൈവേയില്‍ നിന്നും ഒരുപാട് ദൂരം ഞങ്ങളിപ്പോള്‍ തന്നെ സഞ്ചരിചിരിന്നു . ടാര്‍ ചെയ്യാത്ത ആ പാതയിലേക്ക് വണ്ടിയെടുത്തു . ടാര്‍ ഇല്ലെങ്കിലും വാഹനങ്ങള്‍ സഞ്ചരിചിരുന്നതിനാലാകാം മണ്ണ് ഉറച് പോയിരിന്നു . ഇത് പോലൊരു വഴിയിലൂടെയാണ് നജീബും സഞ്ചരിചിരുന്നതെന്ന് പറയുന്നുണ്ട് . (ഇത് പോലുള്ള ഒരുപാട് വഴികള്‍  എല്ലാ മരുഭൂമികളിലും ഉള്ളതിനാല്‍ ഇതല്ലാതിരിക്കാനും സാധ്യതയുണ്ട്.)

എന്തൊക്കെ ആയാലും ഞങ്ങളുടെ വാഹനം കുലുങ്ങിയും ചരിഞ്ഞും പ്രയാണം തുടര്‍ന്നു . .. അതേ .. ഞങ്ങള്‍ക്ക് തെറ്റിയില്ല . കുറച് ദൂരം പിന്നിട്ടപ്പോള്‍ കണ്ടു ഒട്ടകങ്ങളും ആടുകളുമോക്കെയുള്ള ഒരു ഫാം . പച്ച നെറ്റ് കൊണ്ട് ചുറ്റും മറച്ചിട്ടുണ്ട്‌ . ഗേറ്റിന് മുമ്പില്‍ ഞങ്ങള്‍ വാഹനം നിര്‍ത്തി .

ആടുകളുടെ കലപില ശബ്ദം ഉയരുന്നുണ്ടായിരിന്നു . നജീബ് പറഞ്ഞ ആ "മുശട് വാടയും" ഇളം കാറ്റിന്റെ കൂടെ വരുന്നുണ്ട് . ഞങ്ങളെ കണ്ടിട്ടാകണം ചെവിയില്‍ ഹെട്സെറ്റ് തിരുകിയ ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച ബംഗ്ലാദേശ് സ്വദേശി എന്ന്‍ തോന്നിപ്പിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു . കയ്യില്‍ സാംസങ്ങിന്റെതെന്നു തോന്നിപ്പിക്കുന്ന ഒരു വലിയ ഫോണും ഉണ്ട് . വെറുതെ കാണാന്‍ വന്നതാനെന്നൊക്കെ അവനോട് പറഞ്ഞു . കുശലാന്വേഷണങ്ങള്‍ നടത്തി . അവനല്ലാതെ വേറെ രണ്ട് പേരും അവിടെ ജോലി ചെയ്യുന്നുണ്ട് . എല്ലാവരും തികഞ്ഞ സന്തോഷവന്മാരാനെന്നു സംസാരങ്ങളില്‍ നിന്നും വ്യക്തമായി .
ആശ്വാസം .. അവര്‍ക്ക് കടകളിലേക്ക് പോകാനും വരാനുമൊക്കെ സ്വന്തമായിട്ട് വാഹനമൊക്കെയുണ്ട് . അത്ഭുതം എന്ന്‍ തോന്നിപ്പിച്ചത് അവിടെയും മൊബൈല്‍ നല്ല നെറ്റ് വര്‍ക്ക് ഉണ്ടായിരിന്നു എന്നതാണ് . അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും  ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള ആണ്ട്രോയിട് ഫോണുകള്‍ ഉണ്ട് . എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കാറുണ്ടത്രേ ..

എന്തായാലും മൂവരോടും യാത്ര പറഞ്ഞ് ഞങ്ങള്‍ അവിടെ നിന്നും യാത്ര തിരിച്ചു . ഇപ്പോള്‍ എന്തോ മുമ്പില്ലാത്ത ഒരു സന്തോഷം തോന്നുന്നു . ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരുപാട് മാറ്റങ്ങള്‍ ഉണ്ട് . ആട് ജീവിതത്തില്‍ പോലും .

വാഹനം തിരിച്ച ഹൈവേയില്‍ തന്നെ പ്രവേശിച്ചു . കുറെ ഓടിയതിനാലാകാം വാഹനം അതിന്‍റെ തനി സ്വരൂപം പുറത്തെടുത്ത് തുടങ്ങിയിരിന്നു . ഡെഡ് ഹീറ്ററിലെ വെള്ളം പെട്ടെന്ന് കുറയുന്ന  അസുഖം വീണ്ടും വരുമെന്ന ഭയത്താല്‍ കുറച് വെള്ളം ഡിക്കിയില്‍ കരുതിയിരിന്നു .
വഴിയരികില്‍ നിര്‍ത്തി ബോണറ്റ് തുറന്ന്‍ നോക്കിയപ്പോള്‍ പ്രതീക്ഷിച്ചത് പോലെ തന്നെ വെള്ളം കുറഞ്ഞിരിന്നു . വെള്ളം ഒഴിച് വീണ്ടും യാത്ര തുടര്‍ന്നു .
  പക്ഷെ വാഹനം എന്തൊക്കൊയോ ദു:സ്സൂചനകള്‍ തരുന്നു . പിന്നെ ഒന്നും ആലോചിച്ചില്ല , തിരിച് റിയാദിലേക്ക് തന്നെ വണ്ടി തിരിച്ചു .
അപ്പോഴേക്കും നേരം ഇരുട്ടിയിരിന്നു . ചെറിയ മഴയും തണുത്ത കാറ്റും , ഇത്രയും തണുപ്പ് പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ ജാക്കറ്റും കരുതിയിരുന്നില്ല.
തണുത്ത് വിറക്കാന്‍ തുടങ്ങി . ഡെഡ് ഹീറ്ററിലെ വെള്ളം ഇടക്കിടെ കുറഞ്ഞ് കൊണ്ടിരിന്നു .

കയ്യില്‍ കരുതിയ വെള്ളമെല്ലാം തീര്‍ന്നു ...!!

ഇനി മുമ്പോട്ട് പോകാനാകില്ല . മരുഭൂമിയിലെ ഏതോ പ്രാന്ത പ്രദേശം .
 കൂരാ കൂരിരുട്ട് . ഇടയ്ക്കിടെ കുതിച് പായുന്ന വാഹനങ്ങള്‍ മാത്രം .

പകല്‍ സമയത്ത് പല വര്‍ണക്കാഴ്ച്ചകളും സമ്മാനിച്ച മരുഭൂമി അതിന്‍റെ തനി നിറം കാട്ടി തുടങ്ങിയിരിക്കുന്നു . അന്ന്‍ നജീബ് ചുട്ടു പൊള്ളുന്ന ചൂട് കൊണ്ടാണ് വലഞ്ഞതെങ്കില്‍ ഇന്ന്‍ ഞങ്ങള്‍ തണുത്ത് വിറച് ഒരു പരുവമായി .
തണുപ്പത്തും തൊണ്ടയിലെ വെള്ളം വറ്റും എന്ന്‍ ഇപ്പോഴാണ് മനസ്സിലാക്കിയത് . അതിനിടെ ശിഹാബ് ഒന്ന്‍ രണ്ട് വാഹനങ്ങള്‍ക്ക് കൈ കാട്ടാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല .
അപ്പോഴാണ്‌ ദൈവദൂതനെ പോലെ ഒരു പോലീസ് വാഹനം ഞങ്ങളുടെ അടുത്ത് വന്ന്‍ നിര്‍ത്തിയത് . ഒരു പോലീസുകാരന്‍ ഇറങ്ങി "അസ്സലാമു അലൈക്കും , കൈഫല്‍ ഹാല്‍ " ചോദ്യങ്ങള്‍ നേര്‍ന്നു . ഇങ്ങനെയാണ് ഇവിടുത്തെ പോലീസുകാര്‍ അഭിസംബോധനം ചെയ്യാറ് . നാട്ടിലായിരുന്നെങ്കില്‍ ആദ്യം തന്നെ കൂമ്പിനു രണ്ട് ഇടി കിട്ടിയേനെ ..!
ഞങ്ങള്‍ പോലീസുകാരനോട്‌ കാര്യം പറഞ്ഞു . പോലീസുകാരന്‍ ഒരു ലോറിക്ക് കൈ കാണിച് നിര്‍ത്തിച്ചു . രണ്ട് ഗറൂറ (10 ലിറ്റര്‍) വെള്ളം ലോറിക്കാരന്‍ തന്ന്‍ സഹായിച്ചു . ദൈവത്തിന് സ്തുതി .

പോലീസുകാരന് നന്ദി പറഞ്ഞ് ഡെഡ് ഹീറ്ററില്‍ വെള്ളം ഒഴിച് ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു റിയാദിലേക്ക് .. ഓരോ അഞ്ചു , ആറു  കിലോമീട്ടരുകള്‍ക്കുള്ളില്‍ വെള്ളം ഒഴിക്കേണ്ടി വന്നു.

ആര്‍പ്പ് വിളികളും ഡിസ്ക്കോ പാട്ടുകളുമോക്കെയായി തിരിച്ച  യാത്ര മൂക യാത്ര ആയാണ് തിരിച്ചു വരുന്നത് .

വാഹനം ഒരാഴ്ചയേ ആയിട്ടുള്ളൂ ശരിയാക്കിയിട്ട് , എന്നിട്ടും ...??
ഈ യാത്ര ഇഷ്ടപ്പെടാത്ത ആരെങ്കിലും ....?
ഒരുപക്ഷെ .. ഹക്കീമിനെപ്പോലെ ജീവിതം മരുഭൂമിയില്‍ ഹോമിക്കേണ്ടി വന്നവരുടെ ആത്മാക്കള്‍ ...


  ഇല്ല .. ഇനിയില്ല .. മരുഭൂമിയിലെക്കൊരു യാത്ര ഇനിയില്ല ...

                                                     


                                                                        ശുഭം







------------------മുബാറക്  പുത്തനത്താണി -----------------





Wednesday, December 10, 2014

ജീവന്‍ വേണോ ? എങ്കില്‍ മതം മാറ് .

"രാവിലെ ജോലിക്ക് പോകാൻ ഉണർന്നപ്പോൾ വീടിനു പുറത്ത് ആയുധം പിടിച്ചു നില്ക്കുന്ന വരെ കണ്ട് ഞാൻ പേടിച്ചു.ഭാര്യയേയും രണ്ടു മക്കളെയും വിളിച്ചുണർത്തിയപ്പോഴേക്കും അവർ വീടിനുള്ളിൽ എത്തിയിരുന്നു.മൂര്ച്ചയുള്ള ആയുധങ്ങൾ മക്കളുടെ നേരെ പിടിച്ചു ജീവിക്കണോ എന്നവർ ചോതിച്ചു.നിലവിളിക്കുന്ന മക്കളെ നോക്കി അവർ പറഞ്ഞതാനുസരിക്കേണ്ടി വന്നു."

ഇത് നടക്കുന്നത് പാകിസ്ഥാനിലോ ഇറാഖിലോ അല്ല ,
ഇന്ത്യാ മഹാ രാജ്യത്തിന്‍റെ "ദില്‍" ആയ ദില്ലിയുടെ അടുത്ത പ്രദേശം, ലോക മഹാല്‍ഭുതങ്ങളിലൊന്നായ താജ്മഹല്‍ സ്ഥിതി കൊള്ളുന്ന ആഗ്രയില്‍ .

പക്ഷേ ഇവിടെ മതം മാറ്റുന്ന മതവും സ്വീകരിക്കപ്പെടാന്‍ നിര്‍ബന്ധിതമാകുന്ന മതവും പാകിസ്ഥാനില്‍ നിന്നും ഇറാഖില്‍ നിന്നും വ്യത്യസ്തമാണ്.
അതു കൊണ്ട് തന്നെ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ക്കും യു . എന്‍  നും ഇതൊരു വാര്‍ത്തയേ അല്ല .
ഇത് പോലോത്തെ ഒരു മതം മാറ്റലിന്റെ പേര് പറഞ്ഞാണ് ഫ്രാന്‍സ് ഇറാഖിലേക്ക് പട്ടാളത്തെ അയച്ചതും ആകാശത്ത കൂടെ പറന്ന് ചെന്ന്‍ ബോംബിടുന്നതും .

ISIS ന്‍റെ ക്രൂരതകള്‍ ഒരു വശത്ത് കൊട്ടിയാഘോഷിക്കുകയും മറു വശത്ത് ISIS നെ പോലും വെല്ലുന്ന രീതിയില്‍ RSS കാരനായ നരേന്ദ്ര മോഡി അധികാരത്തില്‍ വന്നതിന് ശേഷം RSS ന്‍റെ ക്രൂരതകള്‍ അരങ്ങ് വാഴുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ നിലനില്‍പ്പ്‌ തന്നെ ഭീഷണിയിലാകുന്നു .

എങ്ങോട്ടാണ് ഈ രാജ്യത്തിന്‍റെ പോക്ക് എന്നോര്‍ത് ഇവിടുത്തെ ന്യൂനപക്ഷങ്ങളും മതേത്വര ജനാധിപത്യ വിശ്വാസികളും ഒരു പോലെ ആശങ്കയിലാണ്. ഉത്തരവാദപ്പെട്ട ജനപ്രതിനിധികള്‍ പോലും നിരുത്തരവാദപരമായ പ്രസ്ഥാവനകള്‍ പുറപ്പെടുവിച് കൊണ്ടിരിക്കുന്നു .

ഒരു MP  പറഞ്ഞത് ഇന്ത്യക്കാരെല്ലാം രാമന്‍റെ മക്കള്‍ ആണെന്നാണ്‌ . എന്ന്‍ മാത്രമല്ല ഇത് അംഗീകരിക്കാത്തവര്‍ പാകിസ്താനിലേക്കും പോകണമെന്നും.
ഇന്ത്യയുടെ ഭരണഘടനാനുസൃതമായി സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രി പറഞ്ഞത് ഭഗവത്ഗീത ഇന്ത്യയുടെ ദേശീയ ഗ്രന്ഥം ആക്കണമെന്നാണ്. മന്ത്രി പറയേണ്ടിയിരുന്നത് ഇന്ത്യന്‍ ഭരണഘടനയാണ് ഇന്ത്യയുടെ ദേശീയ ഗ്രന്ഥം എന്നല്ലേ ...

ലോകമഹാത്ഭുതങ്ങളില്‍ തന്നെ വിസ്മയമായി മാറിയ താജ്മഹലില്‍ എത്തി നില്‍ക്കുന്നു അവസാനം .
ഷാജഹാന്‍ ചക്ക്രവര്‍ത്തിക്ക് മറ്റു സ്ഥലങ്ങള്‍ ലഭിക്കാത്തത് കൊണ്ടാണോ ക്ഷേത്രം തകര്‍ത്ത് തന്‍റെ പ്രിയതമക്ക് താജ്മഹല്‍ പണിതത്  ?
മുഗള്‍ ചക്ക്രവര്‍ത്തിമാര്‍ക്ക് ഹൈന്ദവ ആരാധനാലയങ്ങളും ഹൈന്ദവരെയും ഇല്ലാതാക്കണം എന്ന അജണ്ട ഉണ്ടായിരുന്നെങ്കില്‍   ഇന്നും ഭൂരിപക്ഷമായി ഈ രാജ്യത്ത് ഇവിടുത്തെ ഹൈന്ദവ സഹോദരങ്ങള്‍  ഉണ്ടാകുമോ ?

ഇത് കൊണ്ടൊന്നും RSS ക്രൂരതകള്‍ അവസാനിക്കുമെന്നും ആരും കരുതുന്നില്ല .
അടുത്ത 5 വര്‍ഷക്കാലം ഇത് പോലെ പല സംഭവങ്ങളും ഉണ്ടാകും എന്ന്‍ തന്നെയാണ് ഇവിടുത്തെ സാധാരണ ജനങ്ങള്‍ കരുതുന്നത് .

ആദ്യമൊക്കെ മുസ്ലിംകള്‍ക്കെതിരെ മാത്രമേ RSS തീവ്രവാദികള്‍ പ്രവര്‍ത്തിച്ചിരുന്നുവുള്ളൂ എങ്കില്‍ ഇന്ന്‍ ഇന്ത്യയിലെ ന്യൂനപക്ഷമായ എല്ലാ വിഭാഗങ്ങള്‍ക്കെതിരെയും ആണ് RSS ന്‍റെ പ്രവര്‍ത്തനം .

അതു കൊണ്ട് തന്നെ മോഡി സര്‍ക്കാരിന്‍റെ കാലാവധി തീരുന്നത് വരെ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ആശങ്കോയോടെ ആയിരിക്കും ഓരോ ദിവസവും തള്ളി നീക്കുക .

അടിസ്ഥാന ജനവിഭാഗത്തിന്റെ, പിന്നോക്കക്കാരന്റെ, പീഡിതന്റെ  മതമൈത്രിയുടെ , മഹാത്മാ ഗാന്ധി സ്വപ്നം കണ്ട ആ ഇന്ത്യ ... ആ ഇന്ത്യക്കായി ഇനിയും ഒരുപാട് കാലങ്ങള്‍ കാത്തിരിക്കെണ്ടിയിരിക്കുന്നു ..




Sunday, November 30, 2014

എന്‍റെ കലാലയം

ഇല്ല, മറക്കാനാവില്ല ഈ ബദാം മരത്തെ ....

എന്‍റെ കലാലയം .GVHSS KALPAKANCHERY . MALAPPURAM

പരലോകത്ത് വച്ച് ദൈവം എന്നോട് അവസാനത്തെ ആഗ്രഹം എന്താണെന്ന്‍ ചോദിച്ചാല്‍ ഞാന്‍ പറയും എന്നെ വീണ്ടും ഭൂമിയില്‍ ജനിപ്പിച് എനിക്ക് വീണ്ടും ആ പത്താം ക്ലാസ്സില്‍ പഠിക്കണം , അതേ സ്കൂള്‍ , ഈ ബദാം മരത്തിന്റെ അടുത്തുള്ള അതേ ക്ലാസ്സ്‌ റൂം , അതേ ക്ലാസ്സ്‌ മേറ്റ്സ് , അതേ കളിക്കൂട്ടുകാര്‍ , അതേ അധ്യാപകര്‍ ....

അതെ അത്രക്ക് രസകരമായിരിന്നു അവിടുത്തെ അനുഭവങ്ങള്‍ .

ഈ പത്താം ക്ലാസ്സിനെ കുറിച്ച് ഓര്‍കാത്ത ദിനങ്ങള്‍ ജീവിതത്തിലുണ്ടായിട്ടില്ല . മനസ്സില്‍ വല്ലാത്തൊരു കുളിരും നൊമ്പരവുമാണ് ഈ ഓര്‍മ്മകള്‍ സമ്മാനിക്കാര്‍ .

അന്നത്തെ കൂട്ടുകാര്‍ , ചെല്ലക്കിളികള്‍ എന്ന ഒമന പേരിട്ട് ഞങ്ങള്‍ വിളിച്ചിരുന്ന കൂട്ടുകാരികള്‍ ,ഞങ്ങളെ അറിവിന്‍റെ ലോകത്തേക്ക് കൊണ്ടെത്തിച്ച ഞങ്ങളുടെ  അധ്യാപകര്‍ എല്ലാവരും തുല്ല്യരായിരിന്നു . 

പരസ്പരം കളി പറഞ്ഞ് കളിച് ചിരിച് , ക്ലാസ്സ്‌ കട്ട്‌ ചെയ്ത് തുഞ്ചന്‍ പറമ്പിലും സിനിമക്കും പോയിട്ട് പിറ്റേന്ന് ക്ലാസ്സ്‌ ടീച്ചറായ സുഭദ്ര ടീച്ചറുടെ വായില്‍ നിന്ന്‍ കേള്‍ക്കുന്നതും വല്ലാത്തൊരു ഹരമായിരിന്നു അന്ന് . 

ഇന്ന് പല കൂട്ടുകാരും ജീവിത പ്രാരാബ്ദങ്ങലുമേന്ധി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജീവിതവുമായി മല്ലിടുന്നു , പെണ്കുട്ടികളിലതികവും ഒന്നും രണ്ടും കുട്ടികളുമൊക്കെയായി കുടുംബ ജീവിതം നയിക്കുന്നു .


ചിലരെ ഫേസ് ബൂക്കിലൂടെ കണ്ടെത്തി . ഒരു കൂട്ടുകാരന്‍ whatsApp ഗ്രൂപുണ്ടാക്കി . എന്നാലും ചിലര്‍ ഇപ്പോഴും അഞാതരാന് , അതില്‍ പ്രധാനപ്പെട്ടത് റഷീദ് എന്ന പേരുള്ള സുഖമില്ലാത്ത ഒരു കുട്ടിയായിരിന്നു . അവന്‍ക്ക് ഞാന്‍ പ്രോജക്റ്റ് വര്‍ക്കുകള്‍ ചെയ്ത് കൊടുത്തിരുന്നത് വളരെ ഉത്സാഹത്തോടെ ആയിരിന്നു . ഇന്ന്‍ അവന്‍ എവിടെയുന്ടെന്നോ അവന്റെ അസുഖം മാറിയെന്നോ അറിയില്ല .


എന്തായാലും പടച്ചവന്‍ നമുക്ക് മറവി ശക്തി തന്ന് അനുഗ്രഹിചിട്ടുള്ളത് ചിലത് മറക്കാനാണ് . മറന്നേ പറ്റൂ ...


ഒത്തിരി  ദുഖത്തോടെ ......

Wednesday, November 5, 2014

ജിഹാദ് അനിവാര്യമാകുന്നത് എപ്പോള്‍ , എങ്ങെനെ , ആരാണ് ചെയ്യേണ്ടത് ?

സത്യ വിശ്വാസികള്‍ക്ക് നിസ്കാരം , നോമ്പ്  പോലെ തന്നെ നിര്‍ണ്ണായകമായ ഒരു കടമയാണ് ജിഹാദ് .

പക്ഷെ ഇന്ന്‍ കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു വിഷയവുമാണ്‌ ജിഹാദ്.

ആദ്യം തന്നെ പറയട്ടെ ജിഹാദ് ഒരിക്കലും ഒരു അക്ക്രമമല്ല , അടിച്ചമര്‍ത്തപ്പെട്ടവന്റെയും പീഡിതന്റെയും നീതിക്കായുള്ള പോരാട്ടമാണ്.

യഥാര്‍ത്ഥത്തില്‍ ജിഹാദ് ചെയ്യേണ്ടത് എപ്പോഴാണെന്നും , ചെയ്യേണ്ടത് എങ്ങെനെയാനെന്നും , ആരാണ് ചെയ്യേണ്ടത് എന്നും പരിശുദ്ധ ഖുര്‍ആനില്‍
വളരെ വ്യക്തമായി തന്നെ കൊടുത്തിട്ടുണ്ട്.

ജിഹാദിനെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറാന്‍ ഇതുപകരിക്കും എന്ന വിശ്വാസത്തോടെ ..

ജിഹാദിന്‍റെ പേരില്‍ ആദ്യം ഇറങ്ങിയ ഖുര്‍ആന്‍ സൂക്തം നമുക്കൊന്ന്‍ പരിശോധിക്കാം ....

സൂറ - ഹജ്ജ് - 39 " യുദ്ധത്തെ നേരിടേണ്ടി വരുന്ന (സത്യവിശ്വാസികള്‍ക്ക്) തങ്ങള്‍ ആക്ക്രമിക്കപ്പെടുന്നതിനാല്‍ (യുദ്ധം) അനുവധിക്കപ്പെട്ടിരിക്കുന്നു. നിശ്ചയമായും അള്ളാഹു അവരെ സഹായിക്കാന്‍ ശക്തനത്രെ"

ഇവിടെ വളരെ വ്യക്തമാണ് വിശ്വാസത്തിന്റെ പേരില്‍ മുസ്ലിംകള്‍ പീഡിപ്പിക്കപ്പെടുകയും മര്‍ദ്ധിക്കപ്പെടുകയും ചെയ്യുകയാണെങ്കില്‍  ജിഹാദ് അനുവദിനീയമാണെന്ന് .

അതുപോലെ വിശ്വാസത്തിന്റെ പേരില്‍ മുസ്ലിംകളായി എന്ന ഒറ്റക്കാരണത്താല്‍ ഭവനങ്ങള്‍ കയ്യടക്കുകയും അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുമ്പോള്‍ ജിഹാദ് ആവശ്യമാണ്‌ ,

സൂറ - ഹജ്ജ് - 40  "സ്വന്തം വീടുകളില്‍ നിന്ന്‍ അന്യായമായി പുറത്താക്കപ്പെട്ടവരാണവര്‍, ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ് എന്ന്‍ പ്രക്ക്യാപിച്ചതല്ലാതെ ഒരു തെറ്റുമവര്‍ ചെയ്തിട്ടില്ല . അള്ളാഹു ജനങ്ങളില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട് പ്രതിരോധിക്കുന്നില്ലായെങ്കില്‍ ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന സന്ന്യാസി മടങ്ങളും ,ചര്‍ച്ചുകളും സെനഗോഗുകളും മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരിന്നു. തന്നെ സഹായിക്കുന്നവരെ ഉറപ്പായും അല്ലാഹു സഹായിക്കും , അല്ലാഹു സര്‍വ്വ ശക്തനും ഏറെ പ്രതാപിയും തന്നെ" .

വല്ല പ്രദേശത്ത് നിന്നും മുസ്ലിംകള്‍ ബഹിഷ്കരിക്കപ്പെടുകയോ പുറത്താക്കപ്പെടുകയോ ചെയ്യുമ്പോഴും അന്യായമായി കൊല ചെയ്യപ്പെടുമ്പോഴും ജിഹാദ് അനിവാര്യമാണ് .
ആഭ്യന്തര ഭദ്രത തകര്‍ക്കും വിധം നുണ വാര്‍ത്തകള്‍ പ്രച്ചരിപ്പിക്കുമ്പോഴും ജിഹാദ് അനുവധിനീയമാണ്.

എന്നാല്‍ അവര്‍ വിരമിക്കുകയാണെങ്കില്‍ അതില്‍ നിന്ന്‍ പിന്തിരിയാനും ഖുറാന്‍ പറയുന്നു ."അറിയുക അതിക്ക്രമികളോട് അല്ലാതെ ഒരു വിധ കയ്യേറ്റവും പാടില്ല " (സൂറ- ബകറ-193)

എന്നാല്‍ ഇന്നത്തെ നമ്മുടെ തലമുറ ചെയ്യുന്നതോ അല്ലാഹുവിന്‍റെ കല്‍പ്പനകളെ കണ്ടില്ലെന്ന്‍ നടിച് ഇഹലോക സുഖലോലുപതിയില്‍ നീരാടുന്നു .


# ജിഹാദ് എങ്ങെനെ ചെയ്യണം ?

ശക്തി സംഭരിക്കാന്‍ ഖുറാന്‍ പറയുന്നു  (സൂറ-അന്‍ഫാല്‍-60)
മുന്‍കരുതലുകള്‍ എടുക്കാന്‍ പറയുന്നു (സൂറ-ന്നിസാഅഉ-102)

പരിശീലനം നേടല്‍ പ്രധാനമാണ് , തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതും .

# ആര് ചെയ്യണം ?

എല്ലാ സത്യ വിശ്വാസികളുടെയും കടമയാണ് ജിഹാദ് .


(ശുഭം)

(ജിഹാദ് ഒരിക്കലും ഒരു അക്ക്രമമല്ല , അടിച്ചമര്‍ത്തപ്പെട്ടവന്റെയും പീടിതന്റെയും നീതിക്കായുള്ള പോരാട്ടമാണ്)

Monday, November 3, 2014

ഇസ്ലാമില്‍ സ്ത്രീകള്‍ (ഒരു ചെറിയ ഉദാഹരണം)

മദീനയിലെ ഒരു പ്രഭാതം....

നടപ്പാതകളിലൂടെ തിരക്കിട്ട് നടക്കുകയാണ് ഖലീഫ ഉമര്‍. കൂടെ സഹായി ജാറൂദ് അബ്ദിയും.. പെട്ടെന്നാണ് അല്‍പ്പം പ്രായമായ ഒരു സ്ത്രീ ഉമറിന്റെ മുന്നില്‍ വന്നു നിന്ന് ഉമറിനെ തടഞ്ഞു നിര്‍ത്തിയത്.. ആ സ്ത്രീയെ കണ്ടതും ഉമര്‍ വിനയാന്വിതനായി അവിടെ നിന്നു.. ഉമര്‍ നിന്നതും ആ സ്ത്രീ ഉമറിനെ അധികാരഭാവത്തില്‍, ശാസനാസ്വരത്തില്‍ ഉപദേശിക്കാന്‍ തുടങ്ങി..

"ഹേ ഉമര്‍, ഉക്കാളചന്തയില്‍ ഗുസ്തി പിടിച്ചു നടന്നിരുന്ന കാലത്ത് നീ ഞങ്ങള്‍ക്ക് ഉമൈര്‍ (കൊച്ചു ഉമര്‍) ആയിരുന്നു.. പിന്നീട് നീ ഞങ്ങള്‍ക്ക് ഉമര്‍ ആയി. മക്കയുടെ വക്താവ് ആയി.. ഇപ്പോള്‍ വിശ്വാസികളുടെ എല്ലാം അമീര്‍ (നേതാവ്) ആയിരിക്കുന്നു.. അതിനാല്‍ പ്രജകളുടെ കാര്യത്തില്‍ അല്ലാഹുവിനെ ഭയപ്പെടുക. ഓര്‍ത്തുകൊള്ളുക, അല്ലാഹുവിന്റെ താക്കീതിനെ ഭയപ്പെടുന്നവന്ന് ദൂരെ കിടക്കുന്ന മനുഷ്യനും അടുത്ത ബന്ധുവിനെപ്പോലെയാകുന്നു"

എന്നിട്ട് അവര്‍ തന്റെ കൂടെ ഉള്ള ഒരു സ്ത്രീയുടെ പരാതികള്‍ ഉമറിനോട് സംസാരിക്കാന്‍ തുടങ്ങി.. അത് കഴിഞ്ഞപ്പോള്‍ തന്റെ തന്നെ മറ്റുചില പരാതികളും രാജ്യത്ത് ചെയ്യേണ്ട മറ്റു കാര്യങ്ങളും അങ്ങനെ അങ്ങനെ ഉമറിനെ നിര്‍ത്താതെ ഉപദേശിക്കാന്‍ തുടങ്ങി.. കിസ്രയും ഹിര്‍ക്കലും വരെ പേടിയോടെ മാത്രം കാണുന്ന ഉമര്‍ ആ സ്ത്രീക്ക് മുന്നില്‍ ഒരക്ഷരം പോലും എതിര്‍ത്ത് പറയാതെ വിനയാന്വിതനായി എല്ലാം തലകുലുക്കി കേള്‍ക്കുന്നു.. സമയം കടന്നു പോവുകയാണ്.. കൂടെ ഉള്ള ജാറൂദിന് ക്ഷമ നശിച്ചു തുടങ്ങി.. ആരാണ് ഈ വൃദ്ധ, ഉമറിനെ ഇത്ര അധികാരത്തോടെ ഉപദേശിക്കാന്‍ മാത്രം? ഇസ്ലാമികരാഷ്ട്രത്തിലെ ഗജകില്ലാഡികള്‍ വരെ, എന്തിനു സാക്ഷാല്‍ ഖാലിദ് ബിന്‍ വലീദ് പോലും ഉമറിന്റെ മുന്നില്‍ ഇങ്ങനെ നില്‍ക്കില്ലല്ലോ..? സഹികെട്ട ജാറൂദ് ആ സ്ത്രീയോട് തട്ടിക്കയറി..

"ഹേ സ്ത്രീ.. നിങ്ങള്‍ ആരോടാണ് സംസാരിക്കുന്നത് എന്നറിയുമോ? നിങ്ങള്‍ അമീറുല്‍ മുഅമിനീന്റെ (വിശ്വാസികളുടെ നേതാവ്) സമയം മെനക്കെടുത്തുകയാണല്ലോ? അദ്ദേഹം ഒരു അത്യാവശ്യകാര്യത്തിനു പോവുകയാണ് എന്നറിയില്ലേ?"

അത് വരെ നിശബ്ദനായി നിന്ന ഉമറിന്റെ ശബ്ദം പൊങ്ങി.. അതെ, ഉമര്‍ വീണ്ടും ഉമറായി..!

"നാവടക്കൂ ജാറൂദ്.. നിനക്ക് ഇതാരാണെന്നറിയില്ല.. ഇത് ഖൗലയാണ്...!!

ഖൗല.. ആ പേര് ജാറൂദിന് അത്ര പരിചിതം ആയിരിക്കില്ല.. അതൊരു ഫ്ലാഷ്ബാക്ക് ആണ്..

പത്തിരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ്, അന്ന് ഖൗല യുവതിയാണ്.. ളിഹാര്‍ എന്ന അറബികളുടെ അങ്ങേയറ്റം നികൃഷ്ടമായ ഒരു അനാചാരത്തിന്റെ ബലിയാടാവേണ്ടി വന്നവള്‍.. ഭാര്യയോടു ദേഷ്യപ്പെടുമ്പോള്‍ അക്കാലത്തെ ഭര്‍ത്താക്കന്മാര്‍ ചെയ്യുന്ന ഒരു ആചാരം. ളിഹാര്‍ ചെയ്യുക.. അതോടെ ഭാര്യയുമായുള്ള കിടത്തവും വേഴ്ചയിലേര്‍പ്പെടുന്നതും അയാള്‍ അവസാനിപ്പിക്കും. എന്നാല്‍ ഭാര്യക്ക് അയാളെ വിട്ടു പോകാനും പറ്റില്ല.. ഭാര്യയെ ഒഴിവാക്കുകയും വേണം എന്നാല്‍ അവളുടെ സ്വത്തുക്കള്‍ ലഭിക്കുകയും വേണം എന്ന് ചിന്തിക്കുന്ന കുബുദ്ധികള്‍ നല്ലവണ്ണം ഈ അനാചാരം ഉപയോഗിച്ചിരുന്നു.. എത്രയെത്ര അറബി സ്ത്രീകളെയാണ് ഈ അനാചാരം കണ്ണീരു കുടിപ്പിച്ചത്..?

പക്ഷെ ഖൗല അങ്ങനെയൊരു സാധാരണ സ്ത്രീയല്ലല്ലോ.. പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത ആ സ്ത്രീ ഇതിനെതിരെ പ്രതികരിച്ചു.. ഫലം ഇല്ലെന്നു കണ്ടപ്പോള്‍ അവര്‍ നബിയുടെ മുന്നില്‍ എത്തി.. ഈ അനാചാരത്തിനെതിരെ ശബ്ദിക്കാന്‍, അത് നിരോധിക്കാന്‍ അവര്‍ നബിയോട് ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടു.. ദേഷ്യവും കോപവും സഹിക്കാന്‍ കഴിയാതെ ആ സ്ത്രീ തന്റെ ആ നേതാവിനോട് തന്റെ ആവലാതികള്‍ ആവര്‍ത്തിച്ചു പറഞ്ഞു തര്‍ക്കിച്ചു.. നബിയുടെ ശബ്ദത്തിനു മേലെയെങ്ങാനും സഹാബികളില്‍ ആരുടെയെങ്കിലും ശബ്ദം ഉയര്‍ന്നാല്‍ അപ്പോള്‍ അല്ലാഹു അതിനെ ശാസിച്ചു കൊണ്ട് വചനങ്ങള്‍ ഇറക്കുമായിരുന്നു.. പക്ഷെ ഖൗലയുടെ കാര്യത്തില്‍ അത് സംഭവിച്ചില്ല.. മറിച്ചു ഓണ്‍ ദി സ്പോട്ടില്‍ ആ സ്ത്രീയേ പിന്തുണച്ചു കൊണ്ട് എഴാനാകാശത്ത് നിന്നും വചനങ്ങള്‍ ഇറങ്ങി..

"തന്റെ ഭര്‍ത്താവിനെക്കുറിച്ച് നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവോട് ആവലാതിപ്പെടുകയും ചെയ്യുന്നവളുടെ വാക്കുകള്‍ അല്ലാഹു കേട്ടിരിക്കുന്നു; തീര്‍ച്ച. അല്ലാഹു നിങ്ങളിരുവരുടെയും സംഭാഷണം ശ്രവിക്കുന്നുണ്ട്. നിശ്ചയമായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു. നിങ്ങളില്‍ ചിലര്‍ ഭാര്യമാരെ ളിഹാര്‍ ചെയ്യുന്നു. എന്നാല്‍ ആ ഭാര്യമാര്‍ അവരുടെ മാതാക്കളല്ല. അവരെ പ്രസവിച്ചവര്‍ മാത്രമാണ് അവരുടെ മാതാക്കള്‍. അതിനാല്‍ നീചവും വ്യാജവുമായ വാക്കുകളാണ് അവര്‍ പറയുന്നത്. അല്ലാഹു വളരെ വിട്ടുവീഴ്ച ചെയ്യുന്നവനാണ്. ഏറെ പൊറുക്കുന്നവനും." (ഖുര്‍ആന്‍ 58:1,2)

ആശ്രയവും പ്രതീക്ഷയും നഷ്ടപ്പെട്ട ഒരു നിരാലംബയായ സ്ത്രീക്ക് എഴാനാകാശത്ത് നിനും ദൈവത്തിന്റെ ഐക്യദാര്‍ഢ്യം.. സ്ത്രീയുടെ വേദനകള്‍ക്ക് ഇസ്ലാം നല്‍കുന്ന പ്രാധാന്യം...

ഖൗല, ഒരു അനാചാരത്തിന്റെ വേര് അറുത്തവള്‍. അനേകം സ്ത്രീകളുടെ കണ്ണീരിനു വേണ്ടി ശബ്ദിച്ചവള്‍.. അവളാണ് ഉമറിന്റെ മുന്നില്‍ നില്‍ക്കുന്നത്. നബിയോട് വരെ ഉച്ചത്തില്‍ സംസാരിക്കാന്‍ ധൈര്യപ്പെട്ടവള്‍ ആണവള്‍.. അന്ന് ദൈവം തന്റെ വചനങ്ങളാല്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു ആദരിച്ച ആ സ്ത്രീക്ക് മുന്നില്‍ ഉമര്‍ പിന്നെ വിനയാന്വിതന്‍ ആയി നില്‍ക്കാതിരിക്കുമോ?

"ഇത് ഖൗലയാണ്.. തന്റെ പരാതികള്‍ ഏഴാകാശങ്ങളില്‍ കേള്‍ക്കപ്പെട്ട വനിതയാണവര്‍. അതിനാല്‍ അല്ലാഹുവാണെ, ഇന്ന് രാത്രിവരെ അവരെന്നെ തടഞ്ഞുനിര്‍ത്തിയാലും അവര്‍ക്ക് പറയാനുള്ളത് മുഴുവന്‍ പറഞ്ഞുകഴിയും വരെ ഞാന്‍ ഇവിടെ നില്‍ക്കും. നമസ്കാര സമയങ്ങളില്‍ മാത്രമേ അവരോട് വിടുതല്‍ ചോദിക്കുകയുള്ളൂ.."

ഉമര്‍ ഖൗലക്ക് നേരെ തിരിഞ്ഞു.. "അല്ലയോ സഹോദരീ, പറഞ്ഞാലും.. ഉമര്‍ ഇതാ കേള്‍ക്കാന്‍ തയ്യാറാണ്.."

വിനയാന്വിതനായി തന്റെ മുന്നില്‍ നില്‍ക്കുന്ന ഖലീഫയെയും അന്തം വിട്ടു നില്‍ക്കുന്ന ജാറൂദിനെയും മാറി മാറി നോക്കിയ ശേഷം ഖൗലയുടെ മുഖത്ത് അപ്പോള്‍ വിരിഞ്ഞ പുഞ്ചിരി ഇസ്ലാമികചരിത്രത്തിലെ തന്നെ ഏറ്റവും സുന്ദരമായ നിമിഷങ്ങളില്‍ ഒന്നായിരുന്നു..

ഇസ്ലാം സ്ത്രീവിരുദ്ധം ആണെന്നും സ്ത്രീകളുടെ വിഷമങ്ങള്‍ക്ക് നേരെ കണ്ണടക്കുന്ന മതം ആണെന്നും പറയുന്ന വിമര്‍ശകര്‍ക്ക് മുന്നില്‍ മേല്‍പറഞ്ഞ ഖുര്‍ആന്‍ വചനങ്ങള്‍ ഇന്നും പുഞ്ചിരി തൂകി നില്‍ക്കുന്നു.. ആ വിമര്‍ശകര്‍ക്ക് ഖൗലയെ അറിയില്ല, മറിയമിനെ അറിയില്ല, ആസിയയെ അറിയില്ല, ഹാജറയെയും ഖദീജയെയും അറിയില്ല, ഫാത്വിമയെയും ആയിഷയെയും അറിയില്ല, ഉമ്മു അമ്മാറയെയും സുമയ്യയെയും അറിയില്ല.. അവര്‍ക്ക് അറിയാവുന്നത് ചില 'മലാല'മാരെ മാത്രമാണ്..




(എഴുതിയത് : റമീസ് മുഹമ്മദ്‌)

Thursday, October 30, 2014

നില്‍പ്പ് സമരം

നിങ്ങളെന്‍റെ കറുത്ത മക്കളെ ചുട്ടു തിന്നുന്നോ ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചൂഴ്ന്നെടുക്കുന്നോ ?
നിങ്ങൾ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് ...

എന്ന്‍ കവി പാടിയപ്പോള്‍ ലജ്ജിച്ചത്
 പൗര ബോധം ഉള്ള മലയാളി സമൂഹമാണ് .

പിറന്ന നാട്ടില്‍ ജീവിക്കാനുള്ള അവകാശങ്ങള്‍ക്കായി ആദിവാസികള്‍ "നില്‍പ്പ്" തുടങ്ങിയിട്ട് നൂറു ദിവസങ്ങളും ഒരാഴ്ചയും പിന്നിട്ടു .
2001 സെപ്തംബര്‍, ഒക്‌ടോബര്‍ മാസങ്ങളിലായി 48 ദിവസം സെക്രട്ടേറിയറ്റിനു മുമ്പില്‍ കുടില്‍ കെട്ടി സമരം നടത്തിയപ്പോള്‍, സമരം അവസാനിപ്പിക്കുന്നതിനു മുമ്പ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നാണ് ആവശ്യം. ഇത് വാക്കാലുള്ള ഉറപ്പുകളായിരുന്നില്ല. ഇരു പക്ഷത്തുമുള്ളവര്‍ ഒപ്പിട്ട് കൈമാറിയ ഉറപ്പുകളായിരുന്നു. സമരത്തോട് ഐക്യദാര്‍ഢ്യപ്പെട്ട കേരളത്തിലെ പൗര സമൂഹത്തിനു നല്‍കിയ ഉറപ്പും വാഗ്ദാനവുമായിരുന്നു.
പുതിയതായി ഒന്നും ആദിവാസികള്‍ ആവശ്യപ്പെടുന്നില്ല .

കഞ്ഞിവെള്ളത്തില്‍ മുക്കിയെടുത്ത ചുരുളാത്ത ഖദര്‍ വസ്ത്രങ്ങള്‍ ധരിച് AC കാറുകളില്‍ സഞ്ചരിക്കുന്ന ഉമ്മന്‍ ചാണ്ടി എന്ന ശികണ്ടിയെ ആണല്ലോ വിദ്യാ സമ്പന്നരായ കേരളീയ സമൂഹത്തിന് മുഖ്യ മന്ത്രിയായി ലഭിച്ചത് എന്നോര്‍ക്കുബ്ബോള്‍ ലജ്ജ തോന്നുന്നു ,
ഈ ഉമ്മന്‍ ചാണ്ടിയുടെ പാര്‍ട്ടിക്കാരും കക്ഷിക്കാരും ഫെയ്സ്ബുക്കില്‍ വന്ന്‍ ആധിവാസികള്‍ക്ക് വേണ്ടി കള്ളകണ്നീരോഴുക്കുബ്ബോള്‍ പുച്ഛം തോന്നുന്നു .

കേരളം ഒരു ഭ്രാന്ധാലയമാനെന്ന്‍ പറഞ്ഞ സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഇവിടെ അര്‍ത്ഥവതാകുന്നു