Thursday, October 30, 2014

നില്‍പ്പ് സമരം

നിങ്ങളെന്‍റെ കറുത്ത മക്കളെ ചുട്ടു തിന്നുന്നോ ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചൂഴ്ന്നെടുക്കുന്നോ ?
നിങ്ങൾ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് ...

എന്ന്‍ കവി പാടിയപ്പോള്‍ ലജ്ജിച്ചത്
 പൗര ബോധം ഉള്ള മലയാളി സമൂഹമാണ് .

പിറന്ന നാട്ടില്‍ ജീവിക്കാനുള്ള അവകാശങ്ങള്‍ക്കായി ആദിവാസികള്‍ "നില്‍പ്പ്" തുടങ്ങിയിട്ട് നൂറു ദിവസങ്ങളും ഒരാഴ്ചയും പിന്നിട്ടു .
2001 സെപ്തംബര്‍, ഒക്‌ടോബര്‍ മാസങ്ങളിലായി 48 ദിവസം സെക്രട്ടേറിയറ്റിനു മുമ്പില്‍ കുടില്‍ കെട്ടി സമരം നടത്തിയപ്പോള്‍, സമരം അവസാനിപ്പിക്കുന്നതിനു മുമ്പ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നാണ് ആവശ്യം. ഇത് വാക്കാലുള്ള ഉറപ്പുകളായിരുന്നില്ല. ഇരു പക്ഷത്തുമുള്ളവര്‍ ഒപ്പിട്ട് കൈമാറിയ ഉറപ്പുകളായിരുന്നു. സമരത്തോട് ഐക്യദാര്‍ഢ്യപ്പെട്ട കേരളത്തിലെ പൗര സമൂഹത്തിനു നല്‍കിയ ഉറപ്പും വാഗ്ദാനവുമായിരുന്നു.
പുതിയതായി ഒന്നും ആദിവാസികള്‍ ആവശ്യപ്പെടുന്നില്ല .

കഞ്ഞിവെള്ളത്തില്‍ മുക്കിയെടുത്ത ചുരുളാത്ത ഖദര്‍ വസ്ത്രങ്ങള്‍ ധരിച് AC കാറുകളില്‍ സഞ്ചരിക്കുന്ന ഉമ്മന്‍ ചാണ്ടി എന്ന ശികണ്ടിയെ ആണല്ലോ വിദ്യാ സമ്പന്നരായ കേരളീയ സമൂഹത്തിന് മുഖ്യ മന്ത്രിയായി ലഭിച്ചത് എന്നോര്‍ക്കുബ്ബോള്‍ ലജ്ജ തോന്നുന്നു ,
ഈ ഉമ്മന്‍ ചാണ്ടിയുടെ പാര്‍ട്ടിക്കാരും കക്ഷിക്കാരും ഫെയ്സ്ബുക്കില്‍ വന്ന്‍ ആധിവാസികള്‍ക്ക് വേണ്ടി കള്ളകണ്നീരോഴുക്കുബ്ബോള്‍ പുച്ഛം തോന്നുന്നു .

കേരളം ഒരു ഭ്രാന്ധാലയമാനെന്ന്‍ പറഞ്ഞ സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഇവിടെ അര്‍ത്ഥവതാകുന്നു

മരണം

സമയം പുലര്‍ച്ചെ 3 മണി ,

എന്‍റെ BOSS ഇന്നാണ് ഈജിപ്തില്‍ നിന്നും തിരിച് വരുന്നത് , അദ്ദേഹത്തെ പിക്ക് ചെയ്യാന്‍ റിയാദ് എയര്‍ പോര്‍ട്ടിലേക്ക് പോകുകയാണ് ഞാന്‍ . 

നിശബ്ദതയുടെ വീഥികളില്‍ തിളങ്ങി നില്‍ക്കുന്ന തെരുവ് വിളക്കുകള്‍ , തെരുവ് വിളക്കുകളുടെ മങ്ങിയ പ്രകാശം ഒഴിഞ്ഞ പാതയെ കൂടുതല്‍ സുന്ദരിയാക്കുന്നു ...

കിംഗ്‌ അബ്ദുള്ള റോഡ്‌ വഴി എയര്‍ പോര്‍ട്ട്‌ റോഡില്‍ പ്രവേശിക്കണം . കിംഗ്‌ അബ്ദുള്ള റോട് സൈഡില്‍ ഒരു പാര്‍ക്കുണ്ട് , ഒരു നിമിഷം എന്‍റെ ശ്രദ്ദ ആ പാര്‍ക്കിന്‍റെ പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വില പിടിപ്പുള്ള ഒരു വാഹനത്തിലേക്ക് പോയി , സത്യത്തില്‍ ആ വാഹനത്തിന്റെ അടുത്തുള്ള ഒരു കാഴ്ചയിലാണ് എന്‍റെ കണ്ണുകള്‍ ഉടക്കിയത് .
ഒരു സൗദി പൗരന്‍ എന്ന്‍ തോന്നിക്കുന്ന ആള്‍ രണ്ട് കയ്യും മുകളിലേക്ക് ഉയര്‍ത്തി ദൃഷ്ടി മുകളിലേക്കാക്കി പ്രാര്‍തിക്കുകയാണ് , കണ്ണുകളില്‍ നിന്നും കണ്ണ്‍നീര്‍ ഉറ്റുന്നു ,
ഞാന്‍ സമയം നോക്കിയപ്പോള്‍ 3 മണി (AM) കഴിഞ്ഞിട്ടെയുള്ളു .
റോഡുകള്‍ എല്ലാം വിജനമാണ് , രണ്ടോ മൂന്നോ വാഹനങ്ങള്‍ മാത്രമേയുള്ളൂ .. ഈ കാഴ്ച്ച എന്നെ എന്തോ അബ്ബരുപ്പുളവാക്കി എന്തൊക്കെയോ ചിന്തകള്‍ വന്ന്‍ എന്നെ മൂടി ..

എന്തായിരിക്കും അയാള്‍ പ്രാര്‍ത്ഥിക്കുന്നത് ?
ഒരു സൗദി പൗരനായ അയാള്‍ക്ക് ഇഹലോകത്തെ കുറിച് ദൈവത്തിനോട് ഒന്നും ആവശ്യപ്പെടാനുണ്ടാകില്ല .

എന്നിട്ടും എന്തായിരിക്കും ഈ അസമയത്ത് റോഡ്‌ സൈഡില്‍ ഇങ്ങനെ പ്രാര്‍ഥിക്കാന്‍ കാരണം ?

ഒരു പക്ഷേ നമ്മെളെല്ലാവരും ചിന്ധിക്കാന്‍ ഭയക്കുന്ന മരണത്തെ കുറിച് ആയിരിക്കില്ലേ ... മരണത്തോടെ ആരംഭിക്കുന്ന പരലോക ജീവിതത്തെ കുറിചായിരിക്കില്ലേ ...
ആയിരിക്കും .. ആകാനാണ് സാധ്യത .

നമ്മളില്‍ പലരും മരണത്തെ കുറിച്ചോ അതിന് ശേഷമുള്ള പരലോക ജീവിതത്തെ കുറിച്ചോ ചിന്ധിക്കാറില്ല ..
ഒരു നിമിഷം ഒന്ന്‍ മരണത്തെ കുറിച് ചിന്ധിച് നോക്കൂ ..
ഒരു സുപ്പ്രഭാതത്തില്‍ നമ്മുടെ ഈ ജീവനും ജീവിതവും നമ്മുടെ ഉറ്റവരെയും ഉടിയവരെയും ഉപേക്ഷിച് പോകുന്ന ആ നിമിഷം .
എന്തായിരിക്കും നമ്മുടെ അവസ്ഥ ...
നമ്മുടെ വേണ്ടപ്പെട്ടവരുടെ അവസ്ഥ എന്തായിരിക്കും ...

"മരണം ജീവിതത്തിന്റെ തുടക്കമാണ് "
"മരിക്കുബ്ബോഴാണ് ജനിക്കുന്നത് "

മരണത്തോടെ ജനിക്കുന്ന പരലോക ജീവിതമോ ..
ഇഹലോക ജീവിത വിജയങ്ങള്‍ക്കായി നമ്മള്‍ ജോലി ചെയ്യുന്നു ,
പണം സമ്പാദിക്കുന്നു ...
എന്നാല്‍ പരലോക വിജയത്തിന് വേണ്ടി നമ്മള്‍ എന്ത് ചെയ്തു ?

നമ്മുടെ ലക്‌ഷ്യം മരണ ശേഷമുള്ള പരലോക ജീവിതമാകട്ടെ ..