ഇല്ല, മറക്കാനാവില്ല ഈ ബദാം മരത്തെ ....
എന്‍റെ കലാലയം .GVHSS KALPAKANCHERY . MALAPPURAM
പരലോകത്ത് വച്ച് ദൈവം എന്നോട് അവസാനത്തെ ആഗ്രഹം എന്താണെന്ന്‍ ചോദിച്ചാല്‍ ഞാന്‍ പറയും എന്നെ വീണ്ടും ഭൂമിയില്‍ ജനിപ്പിച് എനിക്ക് വീണ്ടും ആ പത്താം ക്ലാസ്സില്‍ പഠിക്കണം , അതേ സ്കൂള്‍ , ഈ ബദാം മരത്തിന്റെ അടുത്തുള്ള അതേ ക്ലാസ്സ് റൂം , അതേ ക്ലാസ്സ് മേറ്റ്സ് , അതേ കളിക്കൂട്ടുകാര്‍ , അതേ അധ്യാപകര്‍ ....
അതെ അത്രക്ക് രസകരമായിരിന്നു അവിടുത്തെ അനുഭവങ്ങള്‍ .
ഈ പത്താം ക്ലാസ്സിനെ കുറിച്ച് ഓര്‍കാത്ത ദിനങ്ങള്‍ ജീവിതത്തിലുണ്ടായിട്ടില്ല . മനസ്സില്‍ വല്ലാത്തൊരു കുളിരും നൊമ്പരവുമാണ് ഈ ഓര്‍മ്മകള്‍ സമ്മാനിക്കാര്‍ .
അന്നത്തെ കൂട്ടുകാര്‍ , ചെല്ലക്കിളികള്‍ എന്ന ഒമന പേരിട്ട് ഞങ്ങള്‍ വിളിച്ചിരുന്ന കൂട്ടുകാരികള്‍ ,ഞങ്ങളെ അറിവിന്‍റെ ലോകത്തേക്ക് കൊണ്ടെത്തിച്ച ഞങ്ങളുടെ അധ്യാപകര്‍ എല്ലാവരും തുല്ല്യരായിരിന്നു .
പരസ്പരം കളി പറഞ്ഞ് കളിച് ചിരിച് , ക്ലാസ്സ് കട്ട് ചെയ്ത് തുഞ്ചന്‍ പറമ്പിലും സിനിമക്കും പോയിട്ട് പിറ്റേന്ന് ക്ലാസ്സ് ടീച്ചറായ സുഭദ്ര ടീച്ചറുടെ വായില്‍ നിന്ന്‍ കേള്‍ക്കുന്നതും വല്ലാത്തൊരു ഹരമായിരിന്നു അന്ന് .
ഇന്ന് പല കൂട്ടുകാരും ജീവിത പ്രാരാബ്ദങ്ങലുമേന്ധി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജീവിതവുമായി മല്ലിടുന്നു , പെണ്കുട്ടികളിലതികവും ഒന്നും രണ്ടും കുട്ടികളുമൊക്കെയായി കുടുംബ ജീവിതം നയിക്കുന്നു .
ചിലരെ ഫേസ് ബൂക്കിലൂടെ കണ്ടെത്തി . ഒരു കൂട്ടുകാരന്‍ whatsApp ഗ്രൂപുണ്ടാക്കി . എന്നാലും ചിലര്‍ ഇപ്പോഴും അഞാതരാന് , അതില്‍ പ്രധാനപ്പെട്ടത് റഷീദ് എന്ന പേരുള്ള സുഖമില്ലാത്ത ഒരു കുട്ടിയായിരിന്നു . അവന്‍ക്ക് ഞാന്‍ പ്രോജക്റ്റ് വര്‍ക്കുകള്‍ ചെയ്ത് കൊടുത്തിരുന്നത് വളരെ ഉത്സാഹത്തോടെ ആയിരിന്നു . ഇന്ന്‍ അവന്‍ എവിടെയുന്ടെന്നോ അവന്റെ അസുഖം മാറിയെന്നോ അറിയില്ല .
എന്തായാലും പടച്ചവന്‍ നമുക്ക് മറവി ശക്തി തന്ന് അനുഗ്രഹിചിട്ടുള്ളത് ചിലത് മറക്കാനാണ് . മറന്നേ പറ്റൂ ...
ഒത്തിരി ദുഖത്തോടെ ......
Sunday, November 30, 2014
Wednesday, November 5, 2014
ജിഹാദ് അനിവാര്യമാകുന്നത് എപ്പോള്‍ , എങ്ങെനെ , ആരാണ് ചെയ്യേണ്ടത് ?
സത്യ വിശ്വാസികള്‍ക്ക് നിസ്കാരം , നോമ്പ് പോലെ തന്നെ നിര്‍ണ്ണായകമായ ഒരു കടമയാണ് ജിഹാദ് .
പക്ഷെ ഇന്ന്‍ കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു വിഷയവുമാണ് ജിഹാദ്.
ആദ്യം തന്നെ പറയട്ടെ ജിഹാദ് ഒരിക്കലും ഒരു അക്ക്രമമല്ല , അടിച്ചമര്‍ത്തപ്പെട്ടവന്റെയും പീഡിതന്റെയും നീതിക്കായുള്ള പോരാട്ടമാണ്.
യഥാര്‍ത്ഥത്തില്‍ ജിഹാദ് ചെയ്യേണ്ടത് എപ്പോഴാണെന്നും , ചെയ്യേണ്ടത് എങ്ങെനെയാനെന്നും , ആരാണ് ചെയ്യേണ്ടത് എന്നും പരിശുദ്ധ ഖുര്‍ആനില്‍
വളരെ വ്യക്തമായി തന്നെ കൊടുത്തിട്ടുണ്ട്.
ജിഹാദിനെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറാന്‍ ഇതുപകരിക്കും എന്ന വിശ്വാസത്തോടെ ..
ജിഹാദിന്‍റെ പേരില്‍ ആദ്യം ഇറങ്ങിയ ഖുര്‍ആന്‍ സൂക്തം നമുക്കൊന്ന്‍ പരിശോധിക്കാം ....
സൂറ - ഹജ്ജ് - 39 " യുദ്ധത്തെ നേരിടേണ്ടി വരുന്ന (സത്യവിശ്വാസികള്‍ക്ക്) തങ്ങള്‍ ആക്ക്രമിക്കപ്പെടുന്നതിനാല്‍ (യുദ്ധം) അനുവധിക്കപ്പെട്ടിരിക്കുന്നു. നിശ്ചയമായും അള്ളാഹു അവരെ സഹായിക്കാന്‍ ശക്തനത്രെ"
ഇവിടെ വളരെ വ്യക്തമാണ് വിശ്വാസത്തിന്റെ പേരില്‍ മുസ്ലിംകള്‍ പീഡിപ്പിക്കപ്പെടുകയും മര്‍ദ്ധിക്കപ്പെടുകയും ചെയ്യുകയാണെങ്കില്‍ ജിഹാദ് അനുവദിനീയമാണെന്ന് .
അതുപോലെ വിശ്വാസത്തിന്റെ പേരില്‍ മുസ്ലിംകളായി എന്ന ഒറ്റക്കാരണത്താല്‍ ഭവനങ്ങള്‍ കയ്യടക്കുകയും അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുമ്പോള്‍ ജിഹാദ് ആവശ്യമാണ് ,
സൂറ - ഹജ്ജ് - 40 "സ്വന്തം വീടുകളില്‍ നിന്ന്‍ അന്യായമായി പുറത്താക്കപ്പെട്ടവരാണവര്‍, ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ് എന്ന്‍ പ്രക്ക്യാപിച്ചതല്ലാതെ ഒരു തെറ്റുമവര്‍ ചെയ്തിട്ടില്ല . അള്ളാഹു ജനങ്ങളില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട് പ്രതിരോധിക്കുന്നില്ലായെങ്കില്‍ ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന സന്ന്യാസി മടങ്ങളും ,ചര്‍ച്ചുകളും സെനഗോഗുകളും മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരിന്നു. തന്നെ സഹായിക്കുന്നവരെ ഉറപ്പായും അല്ലാഹു സഹായിക്കും , അല്ലാഹു സര്‍വ്വ ശക്തനും ഏറെ പ്രതാപിയും തന്നെ" .
വല്ല പ്രദേശത്ത് നിന്നും മുസ്ലിംകള്‍ ബഹിഷ്കരിക്കപ്പെടുകയോ പുറത്താക്കപ്പെടുകയോ ചെയ്യുമ്പോഴും അന്യായമായി കൊല ചെയ്യപ്പെടുമ്പോഴും ജിഹാദ് അനിവാര്യമാണ് .
ആഭ്യന്തര ഭദ്രത തകര്‍ക്കും വിധം നുണ വാര്‍ത്തകള്‍ പ്രച്ചരിപ്പിക്കുമ്പോഴും ജിഹാദ് അനുവധിനീയമാണ്.
എന്നാല്‍ അവര്‍ വിരമിക്കുകയാണെങ്കില്‍ അതില്‍ നിന്ന്‍ പിന്തിരിയാനും ഖുറാന്‍ പറയുന്നു ."അറിയുക അതിക്ക്രമികളോട് അല്ലാതെ ഒരു വിധ കയ്യേറ്റവും പാടില്ല " (സൂറ- ബകറ-193)
എന്നാല്‍ ഇന്നത്തെ നമ്മുടെ തലമുറ ചെയ്യുന്നതോ അല്ലാഹുവിന്‍റെ കല്‍പ്പനകളെ കണ്ടില്ലെന്ന്‍ നടിച് ഇഹലോക സുഖലോലുപതിയില്‍ നീരാടുന്നു .
# ജിഹാദ് എങ്ങെനെ ചെയ്യണം ?
ശക്തി സംഭരിക്കാന്‍ ഖുറാന്‍ പറയുന്നു (സൂറ-അന്‍ഫാല്‍-60)
മുന്‍കരുതലുകള്‍ എടുക്കാന്‍ പറയുന്നു (സൂറ-ന്നിസാഅഉ-102)
പരിശീലനം നേടല്‍ പ്രധാനമാണ് , തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതും .
# ആര് ചെയ്യണം ?
എല്ലാ സത്യ വിശ്വാസികളുടെയും കടമയാണ് ജിഹാദ് .
(ശുഭം)
(ജിഹാദ് ഒരിക്കലും ഒരു അക്ക്രമമല്ല , അടിച്ചമര്‍ത്തപ്പെട്ടവന്റെയും പീടിതന്റെയും നീതിക്കായുള്ള പോരാട്ടമാണ്)
പക്ഷെ ഇന്ന്‍ കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു വിഷയവുമാണ് ജിഹാദ്.
ആദ്യം തന്നെ പറയട്ടെ ജിഹാദ് ഒരിക്കലും ഒരു അക്ക്രമമല്ല , അടിച്ചമര്‍ത്തപ്പെട്ടവന്റെയും പീഡിതന്റെയും നീതിക്കായുള്ള പോരാട്ടമാണ്.
യഥാര്‍ത്ഥത്തില്‍ ജിഹാദ് ചെയ്യേണ്ടത് എപ്പോഴാണെന്നും , ചെയ്യേണ്ടത് എങ്ങെനെയാനെന്നും , ആരാണ് ചെയ്യേണ്ടത് എന്നും പരിശുദ്ധ ഖുര്‍ആനില്‍
വളരെ വ്യക്തമായി തന്നെ കൊടുത്തിട്ടുണ്ട്.
ജിഹാദിനെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറാന്‍ ഇതുപകരിക്കും എന്ന വിശ്വാസത്തോടെ ..
ജിഹാദിന്‍റെ പേരില്‍ ആദ്യം ഇറങ്ങിയ ഖുര്‍ആന്‍ സൂക്തം നമുക്കൊന്ന്‍ പരിശോധിക്കാം ....
സൂറ - ഹജ്ജ് - 39 " യുദ്ധത്തെ നേരിടേണ്ടി വരുന്ന (സത്യവിശ്വാസികള്‍ക്ക്) തങ്ങള്‍ ആക്ക്രമിക്കപ്പെടുന്നതിനാല്‍ (യുദ്ധം) അനുവധിക്കപ്പെട്ടിരിക്കുന്നു. നിശ്ചയമായും അള്ളാഹു അവരെ സഹായിക്കാന്‍ ശക്തനത്രെ"
ഇവിടെ വളരെ വ്യക്തമാണ് വിശ്വാസത്തിന്റെ പേരില്‍ മുസ്ലിംകള്‍ പീഡിപ്പിക്കപ്പെടുകയും മര്‍ദ്ധിക്കപ്പെടുകയും ചെയ്യുകയാണെങ്കില്‍ ജിഹാദ് അനുവദിനീയമാണെന്ന് .
അതുപോലെ വിശ്വാസത്തിന്റെ പേരില്‍ മുസ്ലിംകളായി എന്ന ഒറ്റക്കാരണത്താല്‍ ഭവനങ്ങള്‍ കയ്യടക്കുകയും അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുമ്പോള്‍ ജിഹാദ് ആവശ്യമാണ് ,
സൂറ - ഹജ്ജ് - 40 "സ്വന്തം വീടുകളില്‍ നിന്ന്‍ അന്യായമായി പുറത്താക്കപ്പെട്ടവരാണവര്‍, ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ് എന്ന്‍ പ്രക്ക്യാപിച്ചതല്ലാതെ ഒരു തെറ്റുമവര്‍ ചെയ്തിട്ടില്ല . അള്ളാഹു ജനങ്ങളില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട് പ്രതിരോധിക്കുന്നില്ലായെങ്കില്‍ ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന സന്ന്യാസി മടങ്ങളും ,ചര്‍ച്ചുകളും സെനഗോഗുകളും മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരിന്നു. തന്നെ സഹായിക്കുന്നവരെ ഉറപ്പായും അല്ലാഹു സഹായിക്കും , അല്ലാഹു സര്‍വ്വ ശക്തനും ഏറെ പ്രതാപിയും തന്നെ" .
വല്ല പ്രദേശത്ത് നിന്നും മുസ്ലിംകള്‍ ബഹിഷ്കരിക്കപ്പെടുകയോ പുറത്താക്കപ്പെടുകയോ ചെയ്യുമ്പോഴും അന്യായമായി കൊല ചെയ്യപ്പെടുമ്പോഴും ജിഹാദ് അനിവാര്യമാണ് .
ആഭ്യന്തര ഭദ്രത തകര്‍ക്കും വിധം നുണ വാര്‍ത്തകള്‍ പ്രച്ചരിപ്പിക്കുമ്പോഴും ജിഹാദ് അനുവധിനീയമാണ്.
എന്നാല്‍ അവര്‍ വിരമിക്കുകയാണെങ്കില്‍ അതില്‍ നിന്ന്‍ പിന്തിരിയാനും ഖുറാന്‍ പറയുന്നു ."അറിയുക അതിക്ക്രമികളോട് അല്ലാതെ ഒരു വിധ കയ്യേറ്റവും പാടില്ല " (സൂറ- ബകറ-193)
എന്നാല്‍ ഇന്നത്തെ നമ്മുടെ തലമുറ ചെയ്യുന്നതോ അല്ലാഹുവിന്‍റെ കല്‍പ്പനകളെ കണ്ടില്ലെന്ന്‍ നടിച് ഇഹലോക സുഖലോലുപതിയില്‍ നീരാടുന്നു .
# ജിഹാദ് എങ്ങെനെ ചെയ്യണം ?
ശക്തി സംഭരിക്കാന്‍ ഖുറാന്‍ പറയുന്നു (സൂറ-അന്‍ഫാല്‍-60)
മുന്‍കരുതലുകള്‍ എടുക്കാന്‍ പറയുന്നു (സൂറ-ന്നിസാഅഉ-102)
പരിശീലനം നേടല്‍ പ്രധാനമാണ് , തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതും .
# ആര് ചെയ്യണം ?
എല്ലാ സത്യ വിശ്വാസികളുടെയും കടമയാണ് ജിഹാദ് .
(ശുഭം)
(ജിഹാദ് ഒരിക്കലും ഒരു അക്ക്രമമല്ല , അടിച്ചമര്‍ത്തപ്പെട്ടവന്റെയും പീടിതന്റെയും നീതിക്കായുള്ള പോരാട്ടമാണ്)
Monday, November 3, 2014
ഇസ്ലാമില്‍ സ്ത്രീകള്‍ (ഒരു ചെറിയ ഉദാഹരണം)
മദീനയിലെ ഒരു പ്രഭാതം....
നടപ്പാതകളിലൂടെ തിരക്കിട്ട് നടക്കുകയാണ് ഖലീഫ ഉമര്‍. കൂടെ സഹായി ജാറൂദ് അബ്ദിയും.. പെട്ടെന്നാണ് അല്‍പ്പം പ്രായമായ ഒരു സ്ത്രീ ഉമറിന്റെ മുന്നില്‍ വന്നു നിന്ന് ഉമറിനെ തടഞ്ഞു നിര്‍ത്തിയത്.. ആ സ്ത്രീയെ കണ്ടതും ഉമര്‍ വിനയാന്വിതനായി അവിടെ നിന്നു.. ഉമര്‍ നിന്നതും ആ സ്ത്രീ ഉമറിനെ അധികാരഭാവത്തില്‍, ശാസനാസ്വരത്തില്‍ ഉപദേശിക്കാന്‍ തുടങ്ങി..
"ഹേ ഉമര്‍, ഉക്കാളചന്തയില്‍ ഗുസ്തി പിടിച്ചു നടന്നിരുന്ന കാലത്ത് നീ ഞങ്ങള്‍ക്ക് ഉമൈര്‍ (കൊച്ചു ഉമര്‍) ആയിരുന്നു.. പിന്നീട് നീ ഞങ്ങള്‍ക്ക് ഉമര്‍ ആയി. മക്കയുടെ വക്താവ് ആയി.. ഇപ്പോള്‍ വിശ്വാസികളുടെ എല്ലാം അമീര്‍ (നേതാവ്) ആയിരിക്കുന്നു.. അതിനാല്‍ പ്രജകളുടെ കാര്യത്തില്‍ അല്ലാഹുവിനെ ഭയപ്പെടുക. ഓര്‍ത്തുകൊള്ളുക, അല്ലാഹുവിന്റെ താക്കീതിനെ ഭയപ്പെടുന്നവന്ന് ദൂരെ കിടക്കുന്ന മനുഷ്യനും അടുത്ത ബന്ധുവിനെപ്പോലെയാകുന്നു"
എന്നിട്ട് അവര്‍ തന്റെ കൂടെ ഉള്ള ഒരു സ്ത്രീയുടെ പരാതികള്‍ ഉമറിനോട് സംസാരിക്കാന്‍ തുടങ്ങി.. അത് കഴിഞ്ഞപ്പോള്‍ തന്റെ തന്നെ മറ്റുചില പരാതികളും രാജ്യത്ത് ചെയ്യേണ്ട മറ്റു കാര്യങ്ങളും അങ്ങനെ അങ്ങനെ ഉമറിനെ നിര്‍ത്താതെ ഉപദേശിക്കാന്‍ തുടങ്ങി.. കിസ്രയും ഹിര്‍ക്കലും വരെ പേടിയോടെ മാത്രം കാണുന്ന ഉമര്‍ ആ സ്ത്രീക്ക് മുന്നില്‍ ഒരക്ഷരം പോലും എതിര്‍ത്ത് പറയാതെ വിനയാന്വിതനായി എല്ലാം തലകുലുക്കി കേള്‍ക്കുന്നു.. സമയം കടന്നു പോവുകയാണ്.. കൂടെ ഉള്ള ജാറൂദിന് ക്ഷമ നശിച്ചു തുടങ്ങി.. ആരാണ് ഈ വൃദ്ധ, ഉമറിനെ ഇത്ര അധികാരത്തോടെ ഉപദേശിക്കാന്‍ മാത്രം? ഇസ്ലാമികരാഷ്ട്രത്തിലെ ഗജകില്ലാഡികള്‍ വരെ, എന്തിനു സാക്ഷാല്‍ ഖാലിദ് ബിന്‍ വലീദ് പോലും ഉമറിന്റെ മുന്നില്‍ ഇങ്ങനെ നില്‍ക്കില്ലല്ലോ..? സഹികെട്ട ജാറൂദ് ആ സ്ത്രീയോട് തട്ടിക്കയറി..
"ഹേ സ്ത്രീ.. നിങ്ങള്‍ ആരോടാണ് സംസാരിക്കുന്നത് എന്നറിയുമോ? നിങ്ങള്‍ അമീറുല്‍ മുഅമിനീന്റെ (വിശ്വാസികളുടെ നേതാവ്) സമയം മെനക്കെടുത്തുകയാണല്ലോ? അദ്ദേഹം ഒരു അത്യാവശ്യകാര്യത്തിനു പോവുകയാണ് എന്നറിയില്ലേ?"
അത് വരെ നിശബ്ദനായി നിന്ന ഉമറിന്റെ ശബ്ദം പൊങ്ങി.. അതെ, ഉമര്‍ വീണ്ടും ഉമറായി..!
"നാവടക്കൂ ജാറൂദ്.. നിനക്ക് ഇതാരാണെന്നറിയില്ല.. ഇത് ഖൗലയാണ്...!!
ഖൗല.. ആ പേര് ജാറൂദിന് അത്ര പരിചിതം ആയിരിക്കില്ല.. അതൊരു ഫ്ലാഷ്ബാക്ക് ആണ്..
പത്തിരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ്, അന്ന് ഖൗല യുവതിയാണ്.. ളിഹാര്‍ എന്ന അറബികളുടെ അങ്ങേയറ്റം നികൃഷ്ടമായ ഒരു അനാചാരത്തിന്റെ ബലിയാടാവേണ്ടി വന്നവള്‍.. ഭാര്യയോടു ദേഷ്യപ്പെടുമ്പോള്‍ അക്കാലത്തെ ഭര്‍ത്താക്കന്മാര്‍ ചെയ്യുന്ന ഒരു ആചാരം. ളിഹാര്‍ ചെയ്യുക.. അതോടെ ഭാര്യയുമായുള്ള കിടത്തവും വേഴ്ചയിലേര്‍പ്പെടുന്നതും അയാള്‍ അവസാനിപ്പിക്കും. എന്നാല്‍ ഭാര്യക്ക് അയാളെ വിട്ടു പോകാനും പറ്റില്ല.. ഭാര്യയെ ഒഴിവാക്കുകയും വേണം എന്നാല്‍ അവളുടെ സ്വത്തുക്കള്‍ ലഭിക്കുകയും വേണം എന്ന് ചിന്തിക്കുന്ന കുബുദ്ധികള്‍ നല്ലവണ്ണം ഈ അനാചാരം ഉപയോഗിച്ചിരുന്നു.. എത്രയെത്ര അറബി സ്ത്രീകളെയാണ് ഈ അനാചാരം കണ്ണീരു കുടിപ്പിച്ചത്..?
പക്ഷെ ഖൗല അങ്ങനെയൊരു സാധാരണ സ്ത്രീയല്ലല്ലോ.. പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത ആ സ്ത്രീ ഇതിനെതിരെ പ്രതികരിച്ചു.. ഫലം ഇല്ലെന്നു കണ്ടപ്പോള്‍ അവര്‍ നബിയുടെ മുന്നില്‍ എത്തി.. ഈ അനാചാരത്തിനെതിരെ ശബ്ദിക്കാന്‍, അത് നിരോധിക്കാന്‍ അവര്‍ നബിയോട് ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടു.. ദേഷ്യവും കോപവും സഹിക്കാന്‍ കഴിയാതെ ആ സ്ത്രീ തന്റെ ആ നേതാവിനോട് തന്റെ ആവലാതികള്‍ ആവര്‍ത്തിച്ചു പറഞ്ഞു തര്‍ക്കിച്ചു.. നബിയുടെ ശബ്ദത്തിനു മേലെയെങ്ങാനും സഹാബികളില്‍ ആരുടെയെങ്കിലും ശബ്ദം ഉയര്‍ന്നാല്‍ അപ്പോള്‍ അല്ലാഹു അതിനെ ശാസിച്ചു കൊണ്ട് വചനങ്ങള്‍ ഇറക്കുമായിരുന്നു.. പക്ഷെ ഖൗലയുടെ കാര്യത്തില്‍ അത് സംഭവിച്ചില്ല.. മറിച്ചു ഓണ്‍ ദി സ്പോട്ടില്‍ ആ സ്ത്രീയേ പിന്തുണച്ചു കൊണ്ട് എഴാനാകാശത്ത് നിന്നും വചനങ്ങള്‍ ഇറങ്ങി..
"തന്റെ ഭര്‍ത്താവിനെക്കുറിച്ച് നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവോട് ആവലാതിപ്പെടുകയും ചെയ്യുന്നവളുടെ വാക്കുകള്‍ അല്ലാഹു കേട്ടിരിക്കുന്നു; തീര്‍ച്ച. അല്ലാഹു നിങ്ങളിരുവരുടെയും സംഭാഷണം ശ്രവിക്കുന്നുണ്ട്. നിശ്ചയമായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു. നിങ്ങളില്‍ ചിലര്‍ ഭാര്യമാരെ ളിഹാര്‍ ചെയ്യുന്നു. എന്നാല്‍ ആ ഭാര്യമാര്‍ അവരുടെ മാതാക്കളല്ല. അവരെ പ്രസവിച്ചവര്‍ മാത്രമാണ് അവരുടെ മാതാക്കള്‍. അതിനാല്‍ നീചവും വ്യാജവുമായ വാക്കുകളാണ് അവര്‍ പറയുന്നത്. അല്ലാഹു വളരെ വിട്ടുവീഴ്ച ചെയ്യുന്നവനാണ്. ഏറെ പൊറുക്കുന്നവനും." (ഖുര്‍ആന്‍ 58:1,2)
ആശ്രയവും പ്രതീക്ഷയും നഷ്ടപ്പെട്ട ഒരു നിരാലംബയായ സ്ത്രീക്ക് എഴാനാകാശത്ത് നിനും ദൈവത്തിന്റെ ഐക്യദാര്‍ഢ്യം.. സ്ത്രീയുടെ വേദനകള്‍ക്ക് ഇസ്ലാം നല്‍കുന്ന പ്രാധാന്യം...
ഖൗല, ഒരു അനാചാരത്തിന്റെ വേര് അറുത്തവള്‍. അനേകം സ്ത്രീകളുടെ കണ്ണീരിനു വേണ്ടി ശബ്ദിച്ചവള്‍.. അവളാണ് ഉമറിന്റെ മുന്നില്‍ നില്‍ക്കുന്നത്. നബിയോട് വരെ ഉച്ചത്തില്‍ സംസാരിക്കാന്‍ ധൈര്യപ്പെട്ടവള്‍ ആണവള്‍.. അന്ന് ദൈവം തന്റെ വചനങ്ങളാല്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു ആദരിച്ച ആ സ്ത്രീക്ക് മുന്നില്‍ ഉമര്‍ പിന്നെ വിനയാന്വിതന്‍ ആയി നില്‍ക്കാതിരിക്കുമോ?
"ഇത് ഖൗലയാണ്.. തന്റെ പരാതികള്‍ ഏഴാകാശങ്ങളില്‍ കേള്‍ക്കപ്പെട്ട വനിതയാണവര്‍. അതിനാല്‍ അല്ലാഹുവാണെ, ഇന്ന് രാത്രിവരെ അവരെന്നെ തടഞ്ഞുനിര്‍ത്തിയാലും അവര്‍ക്ക് പറയാനുള്ളത് മുഴുവന്‍ പറഞ്ഞുകഴിയും വരെ ഞാന്‍ ഇവിടെ നില്‍ക്കും. നമസ്കാര സമയങ്ങളില്‍ മാത്രമേ അവരോട് വിടുതല്‍ ചോദിക്കുകയുള്ളൂ.."
ഉമര്‍ ഖൗലക്ക് നേരെ തിരിഞ്ഞു.. "അല്ലയോ സഹോദരീ, പറഞ്ഞാലും.. ഉമര്‍ ഇതാ കേള്‍ക്കാന്‍ തയ്യാറാണ്.."
വിനയാന്വിതനായി തന്റെ മുന്നില്‍ നില്‍ക്കുന്ന ഖലീഫയെയും അന്തം വിട്ടു നില്‍ക്കുന്ന ജാറൂദിനെയും മാറി മാറി നോക്കിയ ശേഷം ഖൗലയുടെ മുഖത്ത് അപ്പോള്‍ വിരിഞ്ഞ പുഞ്ചിരി ഇസ്ലാമികചരിത്രത്തിലെ തന്നെ ഏറ്റവും സുന്ദരമായ നിമിഷങ്ങളില്‍ ഒന്നായിരുന്നു..
ഇസ്ലാം സ്ത്രീവിരുദ്ധം ആണെന്നും സ്ത്രീകളുടെ വിഷമങ്ങള്‍ക്ക് നേരെ കണ്ണടക്കുന്ന മതം ആണെന്നും പറയുന്ന വിമര്‍ശകര്‍ക്ക് മുന്നില്‍ മേല്‍പറഞ്ഞ ഖുര്‍ആന്‍ വചനങ്ങള്‍ ഇന്നും പുഞ്ചിരി തൂകി നില്‍ക്കുന്നു.. ആ വിമര്‍ശകര്‍ക്ക് ഖൗലയെ അറിയില്ല, മറിയമിനെ അറിയില്ല, ആസിയയെ അറിയില്ല, ഹാജറയെയും ഖദീജയെയും അറിയില്ല, ഫാത്വിമയെയും ആയിഷയെയും അറിയില്ല, ഉമ്മു അമ്മാറയെയും സുമയ്യയെയും അറിയില്ല.. അവര്‍ക്ക് അറിയാവുന്നത് ചില 'മലാല'മാരെ മാത്രമാണ്..
(എഴുതിയത് : റമീസ് മുഹമ്മദ്)
നടപ്പാതകളിലൂടെ തിരക്കിട്ട് നടക്കുകയാണ് ഖലീഫ ഉമര്‍. കൂടെ സഹായി ജാറൂദ് അബ്ദിയും.. പെട്ടെന്നാണ് അല്‍പ്പം പ്രായമായ ഒരു സ്ത്രീ ഉമറിന്റെ മുന്നില്‍ വന്നു നിന്ന് ഉമറിനെ തടഞ്ഞു നിര്‍ത്തിയത്.. ആ സ്ത്രീയെ കണ്ടതും ഉമര്‍ വിനയാന്വിതനായി അവിടെ നിന്നു.. ഉമര്‍ നിന്നതും ആ സ്ത്രീ ഉമറിനെ അധികാരഭാവത്തില്‍, ശാസനാസ്വരത്തില്‍ ഉപദേശിക്കാന്‍ തുടങ്ങി..
"ഹേ ഉമര്‍, ഉക്കാളചന്തയില്‍ ഗുസ്തി പിടിച്ചു നടന്നിരുന്ന കാലത്ത് നീ ഞങ്ങള്‍ക്ക് ഉമൈര്‍ (കൊച്ചു ഉമര്‍) ആയിരുന്നു.. പിന്നീട് നീ ഞങ്ങള്‍ക്ക് ഉമര്‍ ആയി. മക്കയുടെ വക്താവ് ആയി.. ഇപ്പോള്‍ വിശ്വാസികളുടെ എല്ലാം അമീര്‍ (നേതാവ്) ആയിരിക്കുന്നു.. അതിനാല്‍ പ്രജകളുടെ കാര്യത്തില്‍ അല്ലാഹുവിനെ ഭയപ്പെടുക. ഓര്‍ത്തുകൊള്ളുക, അല്ലാഹുവിന്റെ താക്കീതിനെ ഭയപ്പെടുന്നവന്ന് ദൂരെ കിടക്കുന്ന മനുഷ്യനും അടുത്ത ബന്ധുവിനെപ്പോലെയാകുന്നു"
എന്നിട്ട് അവര്‍ തന്റെ കൂടെ ഉള്ള ഒരു സ്ത്രീയുടെ പരാതികള്‍ ഉമറിനോട് സംസാരിക്കാന്‍ തുടങ്ങി.. അത് കഴിഞ്ഞപ്പോള്‍ തന്റെ തന്നെ മറ്റുചില പരാതികളും രാജ്യത്ത് ചെയ്യേണ്ട മറ്റു കാര്യങ്ങളും അങ്ങനെ അങ്ങനെ ഉമറിനെ നിര്‍ത്താതെ ഉപദേശിക്കാന്‍ തുടങ്ങി.. കിസ്രയും ഹിര്‍ക്കലും വരെ പേടിയോടെ മാത്രം കാണുന്ന ഉമര്‍ ആ സ്ത്രീക്ക് മുന്നില്‍ ഒരക്ഷരം പോലും എതിര്‍ത്ത് പറയാതെ വിനയാന്വിതനായി എല്ലാം തലകുലുക്കി കേള്‍ക്കുന്നു.. സമയം കടന്നു പോവുകയാണ്.. കൂടെ ഉള്ള ജാറൂദിന് ക്ഷമ നശിച്ചു തുടങ്ങി.. ആരാണ് ഈ വൃദ്ധ, ഉമറിനെ ഇത്ര അധികാരത്തോടെ ഉപദേശിക്കാന്‍ മാത്രം? ഇസ്ലാമികരാഷ്ട്രത്തിലെ ഗജകില്ലാഡികള്‍ വരെ, എന്തിനു സാക്ഷാല്‍ ഖാലിദ് ബിന്‍ വലീദ് പോലും ഉമറിന്റെ മുന്നില്‍ ഇങ്ങനെ നില്‍ക്കില്ലല്ലോ..? സഹികെട്ട ജാറൂദ് ആ സ്ത്രീയോട് തട്ടിക്കയറി..
"ഹേ സ്ത്രീ.. നിങ്ങള്‍ ആരോടാണ് സംസാരിക്കുന്നത് എന്നറിയുമോ? നിങ്ങള്‍ അമീറുല്‍ മുഅമിനീന്റെ (വിശ്വാസികളുടെ നേതാവ്) സമയം മെനക്കെടുത്തുകയാണല്ലോ? അദ്ദേഹം ഒരു അത്യാവശ്യകാര്യത്തിനു പോവുകയാണ് എന്നറിയില്ലേ?"
അത് വരെ നിശബ്ദനായി നിന്ന ഉമറിന്റെ ശബ്ദം പൊങ്ങി.. അതെ, ഉമര്‍ വീണ്ടും ഉമറായി..!
"നാവടക്കൂ ജാറൂദ്.. നിനക്ക് ഇതാരാണെന്നറിയില്ല.. ഇത് ഖൗലയാണ്...!!
ഖൗല.. ആ പേര് ജാറൂദിന് അത്ര പരിചിതം ആയിരിക്കില്ല.. അതൊരു ഫ്ലാഷ്ബാക്ക് ആണ്..
പത്തിരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ്, അന്ന് ഖൗല യുവതിയാണ്.. ളിഹാര്‍ എന്ന അറബികളുടെ അങ്ങേയറ്റം നികൃഷ്ടമായ ഒരു അനാചാരത്തിന്റെ ബലിയാടാവേണ്ടി വന്നവള്‍.. ഭാര്യയോടു ദേഷ്യപ്പെടുമ്പോള്‍ അക്കാലത്തെ ഭര്‍ത്താക്കന്മാര്‍ ചെയ്യുന്ന ഒരു ആചാരം. ളിഹാര്‍ ചെയ്യുക.. അതോടെ ഭാര്യയുമായുള്ള കിടത്തവും വേഴ്ചയിലേര്‍പ്പെടുന്നതും അയാള്‍ അവസാനിപ്പിക്കും. എന്നാല്‍ ഭാര്യക്ക് അയാളെ വിട്ടു പോകാനും പറ്റില്ല.. ഭാര്യയെ ഒഴിവാക്കുകയും വേണം എന്നാല്‍ അവളുടെ സ്വത്തുക്കള്‍ ലഭിക്കുകയും വേണം എന്ന് ചിന്തിക്കുന്ന കുബുദ്ധികള്‍ നല്ലവണ്ണം ഈ അനാചാരം ഉപയോഗിച്ചിരുന്നു.. എത്രയെത്ര അറബി സ്ത്രീകളെയാണ് ഈ അനാചാരം കണ്ണീരു കുടിപ്പിച്ചത്..?
പക്ഷെ ഖൗല അങ്ങനെയൊരു സാധാരണ സ്ത്രീയല്ലല്ലോ.. പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത ആ സ്ത്രീ ഇതിനെതിരെ പ്രതികരിച്ചു.. ഫലം ഇല്ലെന്നു കണ്ടപ്പോള്‍ അവര്‍ നബിയുടെ മുന്നില്‍ എത്തി.. ഈ അനാചാരത്തിനെതിരെ ശബ്ദിക്കാന്‍, അത് നിരോധിക്കാന്‍ അവര്‍ നബിയോട് ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടു.. ദേഷ്യവും കോപവും സഹിക്കാന്‍ കഴിയാതെ ആ സ്ത്രീ തന്റെ ആ നേതാവിനോട് തന്റെ ആവലാതികള്‍ ആവര്‍ത്തിച്ചു പറഞ്ഞു തര്‍ക്കിച്ചു.. നബിയുടെ ശബ്ദത്തിനു മേലെയെങ്ങാനും സഹാബികളില്‍ ആരുടെയെങ്കിലും ശബ്ദം ഉയര്‍ന്നാല്‍ അപ്പോള്‍ അല്ലാഹു അതിനെ ശാസിച്ചു കൊണ്ട് വചനങ്ങള്‍ ഇറക്കുമായിരുന്നു.. പക്ഷെ ഖൗലയുടെ കാര്യത്തില്‍ അത് സംഭവിച്ചില്ല.. മറിച്ചു ഓണ്‍ ദി സ്പോട്ടില്‍ ആ സ്ത്രീയേ പിന്തുണച്ചു കൊണ്ട് എഴാനാകാശത്ത് നിന്നും വചനങ്ങള്‍ ഇറങ്ങി..
"തന്റെ ഭര്‍ത്താവിനെക്കുറിച്ച് നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവോട് ആവലാതിപ്പെടുകയും ചെയ്യുന്നവളുടെ വാക്കുകള്‍ അല്ലാഹു കേട്ടിരിക്കുന്നു; തീര്‍ച്ച. അല്ലാഹു നിങ്ങളിരുവരുടെയും സംഭാഷണം ശ്രവിക്കുന്നുണ്ട്. നിശ്ചയമായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു. നിങ്ങളില്‍ ചിലര്‍ ഭാര്യമാരെ ളിഹാര്‍ ചെയ്യുന്നു. എന്നാല്‍ ആ ഭാര്യമാര്‍ അവരുടെ മാതാക്കളല്ല. അവരെ പ്രസവിച്ചവര്‍ മാത്രമാണ് അവരുടെ മാതാക്കള്‍. അതിനാല്‍ നീചവും വ്യാജവുമായ വാക്കുകളാണ് അവര്‍ പറയുന്നത്. അല്ലാഹു വളരെ വിട്ടുവീഴ്ച ചെയ്യുന്നവനാണ്. ഏറെ പൊറുക്കുന്നവനും." (ഖുര്‍ആന്‍ 58:1,2)
ആശ്രയവും പ്രതീക്ഷയും നഷ്ടപ്പെട്ട ഒരു നിരാലംബയായ സ്ത്രീക്ക് എഴാനാകാശത്ത് നിനും ദൈവത്തിന്റെ ഐക്യദാര്‍ഢ്യം.. സ്ത്രീയുടെ വേദനകള്‍ക്ക് ഇസ്ലാം നല്‍കുന്ന പ്രാധാന്യം...
ഖൗല, ഒരു അനാചാരത്തിന്റെ വേര് അറുത്തവള്‍. അനേകം സ്ത്രീകളുടെ കണ്ണീരിനു വേണ്ടി ശബ്ദിച്ചവള്‍.. അവളാണ് ഉമറിന്റെ മുന്നില്‍ നില്‍ക്കുന്നത്. നബിയോട് വരെ ഉച്ചത്തില്‍ സംസാരിക്കാന്‍ ധൈര്യപ്പെട്ടവള്‍ ആണവള്‍.. അന്ന് ദൈവം തന്റെ വചനങ്ങളാല്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു ആദരിച്ച ആ സ്ത്രീക്ക് മുന്നില്‍ ഉമര്‍ പിന്നെ വിനയാന്വിതന്‍ ആയി നില്‍ക്കാതിരിക്കുമോ?
"ഇത് ഖൗലയാണ്.. തന്റെ പരാതികള്‍ ഏഴാകാശങ്ങളില്‍ കേള്‍ക്കപ്പെട്ട വനിതയാണവര്‍. അതിനാല്‍ അല്ലാഹുവാണെ, ഇന്ന് രാത്രിവരെ അവരെന്നെ തടഞ്ഞുനിര്‍ത്തിയാലും അവര്‍ക്ക് പറയാനുള്ളത് മുഴുവന്‍ പറഞ്ഞുകഴിയും വരെ ഞാന്‍ ഇവിടെ നില്‍ക്കും. നമസ്കാര സമയങ്ങളില്‍ മാത്രമേ അവരോട് വിടുതല്‍ ചോദിക്കുകയുള്ളൂ.."
ഉമര്‍ ഖൗലക്ക് നേരെ തിരിഞ്ഞു.. "അല്ലയോ സഹോദരീ, പറഞ്ഞാലും.. ഉമര്‍ ഇതാ കേള്‍ക്കാന്‍ തയ്യാറാണ്.."
വിനയാന്വിതനായി തന്റെ മുന്നില്‍ നില്‍ക്കുന്ന ഖലീഫയെയും അന്തം വിട്ടു നില്‍ക്കുന്ന ജാറൂദിനെയും മാറി മാറി നോക്കിയ ശേഷം ഖൗലയുടെ മുഖത്ത് അപ്പോള്‍ വിരിഞ്ഞ പുഞ്ചിരി ഇസ്ലാമികചരിത്രത്തിലെ തന്നെ ഏറ്റവും സുന്ദരമായ നിമിഷങ്ങളില്‍ ഒന്നായിരുന്നു..
ഇസ്ലാം സ്ത്രീവിരുദ്ധം ആണെന്നും സ്ത്രീകളുടെ വിഷമങ്ങള്‍ക്ക് നേരെ കണ്ണടക്കുന്ന മതം ആണെന്നും പറയുന്ന വിമര്‍ശകര്‍ക്ക് മുന്നില്‍ മേല്‍പറഞ്ഞ ഖുര്‍ആന്‍ വചനങ്ങള്‍ ഇന്നും പുഞ്ചിരി തൂകി നില്‍ക്കുന്നു.. ആ വിമര്‍ശകര്‍ക്ക് ഖൗലയെ അറിയില്ല, മറിയമിനെ അറിയില്ല, ആസിയയെ അറിയില്ല, ഹാജറയെയും ഖദീജയെയും അറിയില്ല, ഫാത്വിമയെയും ആയിഷയെയും അറിയില്ല, ഉമ്മു അമ്മാറയെയും സുമയ്യയെയും അറിയില്ല.. അവര്‍ക്ക് അറിയാവുന്നത് ചില 'മലാല'മാരെ മാത്രമാണ്..
(എഴുതിയത് : റമീസ് മുഹമ്മദ്)
Subscribe to:
Posts (Atom)